Tuesday, April 28, 2015

ക്ഷേത്ര ദർശനം

ക്ഷേത്ര ദർശനം എങ്ങനെ ?

ക്ഷേത്രാചാര പ്രകാരവും ,തന്ത്ര വിധി പ്രകാരവും ,ഉപാസന വിധി പ്രകാരവും , ക്ഷേത്ര നടയിൽ നിന്ന് തൊഴുമ്പോൾ ഒരു കാരണവശാലും കണ്ണടച്ച് പ്രാർത്ഥിക്കരുത് , കണ്ണ് തുറന്നു വേണം പ്രാർത്ഥിക്കാൻ കാരണം ദേവന്റെ അനുഗ്രഹം അങ്ങനെയാണ് ഭക്തനിലേക്കെത്തുന്നത്. ഗുരുവായൂർ പോലുള്ള പല പ്രമുഖക്ഷേത്രങ്ങളിലും ദേവനെ ദർശിക്കാൻ അല്പം സമയമേ നമുക്ക് കിട്ടുകയുള്ളൂ , അവിടെ നാം കണ്ണടച്ച് ധ്യാനിക്കാൻ നിന്നാൽ ദേവദർശനം ലഭ്യമാകില്ല . എന്നാൽ 4 വരി സ്തോത്രമെങ്കിലും ഭക്തിയോടെ ജപിക്കാൻ സമയം കിട്ടുന്ന ക്ഷേത്രങ്ങളിൽ ദേവനെ / ദേവിയോ കണ്‍കുളിർക്കെ കണ്ട ശേഷം എത്ര നേരം വേണമെങ്കിലും കണ്ണടച്ച് ധ്യാനിക്കാവുന്നതാണ്. കൂടാതെ ക്ഷേത്രദർശനം പൂർത്തിയാക്കാതെ ശ്രീകോവിലിൽ വച്ച് ഒരു കാര്യവും സംസാരിക്കാനും പാടില്ല. വീട്ടുവിശേഷം പങ്കിടുന്ന പലരെയും ഞാൻ ക്ഷേത്രത്തിൽ കണ്ടിട്ടുണ്ട്. ചിലർ ക്ഷേത്രത്തിലേക്ക് പോകുന്നതും കാണാം 1 മിനിറ്റ് കഴിഞ്ഞു അതേ പോലെ തിരിച്ചു വരുന്നതും കാണാം. ഞാൻ അമ്പലത്തിൽ പോകുന്ന ആളാണ് എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആകരുത് ക്ഷേത്ര ദർശനം. ഉപദേവതകളെ ദർശിച്ചു അവസാനം മാത്രമേ ശ്രീകോവിലിൽ പ്രവേശിക്കാവൂ. ദേവനെ / ദേവിയെ ദർശിക്കുന്നതിനു മുന്നേ നാം കൊണ്ടു വന്ന തിരുമുൽക്കാഴ്ച സമർപ്പിക്കണം. പുഷ്പങ്ങൾ , എണ്ണ , കർപ്പൂരം , ചന്ദനത്തിരി , നാണയങ്ങൾ അങ്ങനെ എന്താണോ നാം കൊണ്ടു വന്നത് അതു സമർപ്പിച്ച ശേഷം മാത്രം പ്രാർത്ഥിക്കുക. വെറും കയ്യോടെ ക്ഷേത്ര ദർശനം അരുത് . ചന്ദനം ശ്രീകോവിലിനു വെളിയിൽ കടന്നതിനു ശേഷം മാത്രം നെറ്റിയിൽ ചാർത്തുക. ചിലർ ശ്രീകോവിലിൽ വച്ച് തന്നെ ചന്ദനം ചാർത്തിയ ശേഷം ബാക്കി ചന്ദനം അവിടുള്ള കരിങ്കൽ തൂണിൽ തേച്ചു മടങ്ങുന്നതും കാണാം.

ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തജനങ്ങളുടെ ശ്രദ്ധക്ക്
.

ബലിക്കല്ലില് ചവുട്ടുന്നത് വലിയ തെറ്റായിരിക്കെ അതില് വീണ്ടും കൈ കൊണ്ട് തൊട്ട് ശിരസ്സില് വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണ്
. അറിയാതെ ബലിക്കല്ലില് ചവുട്ടിപ്പോയാല് പ്രായശ്ചിത്തമായി താഴെക്കാണുന്ന മന്ത്രം മൂന്നുപ്രാവശ്യം ജപിക്കണം.
"കരചരണകൃതം വാ കായജം കര്മ്മജം വാ
ശ്രവണ നയനജം വാ, മാനസം വ്യാപരാധം
വിഹിതമവിഹിതം വാ സര്വ്വമേതത്ക്ഷമസ്വ...
ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവശംഭോ"
ഈ മന്ത്രം ജപിച്ചാല് അറിയാതെ ചെയ്ത അപരാധം നീങ്ങുമെന്നാണ് വിശ്വാസം
ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്ത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്പ്പിക്കുന്നത്. ഒരു കല്ലില് നിന്നും ശക്തി മറ്റൊരു ബലിക്കല്ലിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ഇത്തരത്തില് ദേവവിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാന് ഒരിക്കലും ഇടവരാന് പാടില്ല. എന്നാല് നടവഴിയിലൂടെ ഭക്തര്ക്ക് സഞ്ചരിക്കാം. കാരണം നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നുണ്ട്

Saturday, April 25, 2015

മണ്ണ്പൂജാർ പ്പണം



.
ഗുരു ക്ഷേത്ര നിർമ്മാണ സ്ഥലം  മണ്ണ്‍ടിച്ച്  ഉയർത്തു ന്ന ഉദ് ഘാടനവും  ഫണ്ട്  സമാഹരണവും  2015 മെയ്  1 (1190 മേടം 17 ) വെള്ളിയാ ച്ച്  രാവിലെ 09.30 ന്ശാഖാ  പ്രസിഡന്റ്‌  ശ്രീ . ഒ .എസ് .പ്രജിത്തി ൻറെ  അദ്ധ്യ ക്ഷ ത യിൽ  കുടുന്ന യോഗത്തിൽ ശ്രീമതി .ഷേർളി ഷാജി ശാന്തി രംഗം നിർവഹിക്കുന്നു






 

 

മണ്ണ്പൂജാർ പ്പണം

മണ്ണു   കൊണ്ട് ഗുരു പൂജ നടത്തി കുട്ട പ്രാ ർ ത്ഥ ന യോടെ  എല്ലാവരും  പൂജ ചെയ്ത്  മണ്ണ്‍  അർപ്പിക്കുന്ന ശ്രേ ഷ്ഠ മായ ചടങ്ങിൽ  പങ്കാ ളി യാകുക
നാടി ൻറെ   ശ്രേയസ്സും പ്രേയസ്സും  വർദ്ധി പ്പിക്കുവാൻ സഹായ സ ഹകരണം കൊണ്ടും  സാന്നിദ്ധ്യം കൊ
ണ്ടും പങ്കാളി കളാ ക ണ മെന്ന്  ഗുരു നാമത്തിൽ  അദ്യർ ത്ഥി ച്ചു കൊള്ളുന്നു .


നമ്മെ  ഒരു  മഹാ ശ ക്തി യാക്കിയ മഹാഗുരു  , ശ്രീനാരയണ ഗുരു ,ലോക മനസ്സു കളിലും  വച സ്സു കളിലും  കോടി  സൂര്യ  തേജ സ്സാ യി  ജ്യ ലിച്ചു നിൽക്കുന്ന  വിശ്വഗുരു വിനു  ആലയം   പുതുപ്പറ മ്പിൽ   സമാഗതമാകുന്നു
ഗുരിവിന് ഒരു ലോഡ് മണ്ണ്(   ഒരു ഭക്തരിൽ നിന്ന് കുറഞ്ഞത്) പദ്ധ തി യുടെ ഉദ് ഘാടനവുംഫണ്ട്  സമാഹരണവും  2015 മെയ്  1 (1190 മേടം 17 ) വെള്ളിയാ ച്ച്  രാവിലെ 09.30 ന് ശാഖാ  പ്രസിഡന്റ്‌  ശ്രീ . ഒ .എസ് .പ്രജിത്തി ൻറെ  അദ്ധ്യ ക്ഷ ത യിൽ  കുടുന്ന യോഗത്തിൽ ശ്രീമതി .ഷേർളി ഷാജി ശാന്തി രംഗം നിർവഹിക്കുന്നു.ആയതിലേക്ക് ക്ഷേത്രഭരണസമിതി സംഭാവനകള്‍ സ്വികരിച്ചു തുടങ്ങി. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ ഗുരു നാമത്തിൽ അഭ്യര്‍ത്ഥിക്കുന്നു .എല്ലാ ക്ഷേത്രവിശ്വാസികളും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനകള്‍ നല്‍കണമെന്ന്‍ ഗുരു നാമത്തിൽ അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.ആഫീസ്0477-2215460 Clerk -.9847724217



ഗുരു ക്ഷേത്രം
 കുമാരി .കിരണ്‍  കൃഷ്ണ  ശാന്തി രംഗം നിർവഹിക്കുന്നു
ഷേർളി ഷാജി ശാന്തി രംഗം നിർവഹിക്കുന്നു

പത്താമുദയം

പത്താമുദയം (ഏപ്രില്‍ 24 ന്)

=======================

ശുഭകാരകമായ, കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. സൂര്യന്‍ ഉച്ചം പ്രാപിക്കുന്ന ദിനമാണ് മേടപ്പത്ത്.
നല്ല മുഹൂര്‍ത്തമില്ലാത്തതുകൊണ്ട
് നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ പത്താമുദയം നാളില്‍ നടത്താറുണ്ട്. മേടം തുലാം മാസങ്ങളിലെ പത്താമത്തെ ദിവസത്തെയാണ് പത്താമുദയം എന്നും, പത്താത എന്നും പറയാറുള്ളത്.

മേടവിഷു, തുലാവിഷു എന്ന് വിഷു രണ്ടുള്ളതു പോലെ പത്താമുദയവും രണ്ടുണ്ട്. പക്ഷെ, തുലാത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. അതുകൊണ്ട് പത്താമുദയം എന്നു പറയുമ്പോള്‍ പൊതുവേ വിവക്ഷിക്കുന്നത് മേടപ്പത്ത് ആണ്.

വിഷുവിന്റെ പ്രാധാന്യം പത്താമുദയം വരെ നില നില്‍ക്കും.കര്‍ഷകന്‍ വിത്തിറക്കുക പത്താമുദയം നാളിലാണ്. അപ്പോഴേക്കും ഒന്നുരണ്ട് വേനല്‍ മഴ കിട്ടി പാടവും പറമ്പും കുതിര്‍ന്നിരിക്കും.

മുമ്പത്തെ കേരളത്തില്‍ തുലാപ്പത്ത് മുതല്‍ മേടപ്പത്തുവരെ കര്‍ഷകര്‍ക്ക് ഉത്സവകാലമായിരുന്നു സമൃദ്ധിയുടെ കാലമായിരുന്നു.മിക്കവാറും വീടുകളിലും ഇലയപ്പം ( വട്ടയിലയിലും തെരളിയിലയിലും ഗോതമ്പ് കുഴച്ചു തേങ്ങയും ശര്‍ക്കരയും ചേര്‍ത്തു ആവിയില്‍ വേവിച്ചു എടുക്കുന്നു) ഉണ്ടാക്കി അതിന്റെ ഇല സൂര്യോദയത്തിനു മുന്നേ വീടിനു മുകളില്‍ പറത്തുന്നു.

പത്താമുദയം നാളില്‍ ചിലയിടങ്ങളില്‍ വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത്തിലാക്കി സ്ത്രീകള്‍ ഉദയ സൂര്യനെ ലക്ഷ്യമാക്കി കിഴക്കോട്ട് തിരിഞ്ഞ് വിളക്ക് കൊളുത്തി മുറ്റത്ത് വെക്കുന്നു. ഉദയം കഴിഞ്ഞാല്‍ ഈ അരിപ്പൊടി എടുത്ത് പലഹാരമുണ്ടക്കി പ്രസാദമായി കഴിക്കുന്നു. ആദിത്യപ്രീതിക്കായി നടത്തുന്ന ഈ ചടങ്ങ് ചിലക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ കൂട്ടത്തോടെ നടത്താറുണ്ട്. മുറങ്ങള്‍ക്കു പകരം താലമാണ് ഉപയോഗിക്കുക.

പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വയനാട്ടിലെ കുറിച്യര്‍ പത്താമുദയത്തിനാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്.

മേടമാസം ആദിത്യന്‍ തന്റെ ഉച്ചരാശിയില്‍ക്കൂടി സഞ്ചരിക്കുന്ന മാസമാണ്. മേടത്തിലെ സംക്രമം, പത്താമുദയം, വൈശാഖമാസം, അക്ഷയതൃതീയ തുടങ്ങി മംഗളകര്‍മ്മങ്ങള്‍ക്കു ചേര്‍ന്ന നിരവധി ദിനങ്ങള്‍ ഒന്നൊന്നായി കടന്നുവരുന്ന കാലമാണ്.
ഉത്തരായനത്തിന്റെ നടുമദ്ധ്യമാണ് മേടം. ദേവദിനത്തിലെ ഉച്ചയാകുന്ന സമയം. ദേവചൈതന്യം അതിന്റെ പാരമ്യത്തിലനുഭവിക്കുവാന്‍ കഴിയുന്ന കാലമാകയാല്‍ ക്ഷേത്രോത്സവങ്ങള്‍, വൈദികചടങ്ങുകള്‍, ആഘോഷപരമായ ദേവാരാധന എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ കാലമാണ്. ഏതു വിധത്തിലുള്ള മംഗളകര്‍മ്മങ്ങള്‍ക്കും ഇക്കാലം ഉപയോഗിക്കാം.

ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് അത്യാവശ്യമായ കാര്‍ഷികവിഭവങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ആദ്യ ചടങ്ങായ വിത്തിടല്‍, തൈകള്‍ നടല്‍ എന്നിവ ഈ സമയത്താണ് ചെയ്യുന്നത്. വാസ്തു പുരുഷന് ഉണര്‍ച്ചയുള്ള മാസമാണിത്.
മേടം പത്തിന് വാസ്തുപുരുഷന്‍ നിദ്രവിട്ടുണരും. ഏപ്രില്‍ 24 കാലത്ത് ഇന്ത്യന്‍ സമയം 9:07 മുതല്‍ 9:43 വരെ അദ്ദേഹം ആഹാര, താംബൂല ഭൂക്തിയിലായിരിക്കും. മറ്റു ശുഭാശുഭചിന്തകള്‍ നോക്കാതെ ഗൃഹാരംഭ പ്രവേശനങ്ങള്‍ക്ക് ഈ സമയം ഉപയോഗിക്കാവുന്നതാണ്.

*******************

....ആദിത്യ ഹൃദയം....
തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വ യുദ്ധായ സമുപസ്ഥിതം(1)

ദൈവതൈശ്ച സമാഗമ്യ ദൃഷ്ടമഭ്യാ ഗതോരണം ഉപാഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന്ഋഷി:(2)
രാമ രാമ മഹാബാഹോ ശ്രുണു ജുഹ്യം സനാതനം യേന സര്വാനരീന്വസ്ത സമരേ വിജയിഷ്യസി(3)
ആദിത്യ ഹ്രദയം പുണ്യം സര് ശത്രുവിനാശനം. ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം.(4)
സര്വ്വ മംഗളമാംഗല്യം സര് പാപപ്രണാശനം ചിന്താശോക പ്രശമനം ആയൂര്വര്ദ്ധമനുത്തമം.(5)
രശ്മി മന്തം സമുന്ത്യന്തം ദേവാസുര നമസ്ക്രതം പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം(6)
സര്വ്വദേവാത്മകോ ഹേഷക: തേജ്വസീ രശ്മിഭാനവഹ: ഏഷ ദേവാ സുരഗണാന്ലോകാന്പാതി ഗഭസ്തിഭിഹി(7)
ഏഷ ബ്രഹ്മാ ശ്ച വിഷ്ണുംശ്ച ശിവസ്കന്ദ പ്രജാപതിഹി മഹേന്ദ്രോ ധനദ:സ്കാലോ യമ: സോമോ ഹ്യം പാം പതി:(8)
പിതരോ വസവ: സാധ്യാ യശ്വിനോ മരുതോ മനു: വായുര്വഹ്നി പ്രചാപ്രാണാ ഋതുകര്ത്താ പ്രഭാകരഹ:(9)
ആദിത്യ സവിതാ സുര്യാ ഖഗാ പൂഷാ ഗഭസ്തിമാന്
സുവര്ണസദ്ര്ശോ ഭാനു: ഹിരണ്യരേതാ ദിവാകര:(10)

ഹരിദശ്വ സഹസ്രാച്ചിര്സപ്തസപ്തിര്മരീചിമാന്
തിമിരോമദന ശംബുസ്ത്വഷ്ടാ മാര്ത്താണ്ഡ അംശുമാന്‍(11)

ഹിരണ്യഗര്ഭാ ശിശിരസ്തപനോ ഭാസ്കരോ രവിഹി അഗ്നിഗര്ഭോ ദിതേഹ്പുത്ര: ശങ്ക ശിശിര നാശനഹ(12)
വ്യോമനാാദസ്തമോ ഭേദി ഋഗ്യ ജുസ്സാമപാരഗ: ഗനവൃഷ്ടിരപാം മിത്രോ വിന്ധ്യവിതിപ്ലവങ്കമ:(13)
അതപീ മഢലീ മൃത്യൂ പിഗള: സര്വ്വതാപന: കവിര്വിശ്വോ മഹാതേജാ: രക്ത സര് ഭവോത്ഭവ:(14)
നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവന: തേജസാമപി തേജസ്വി ദ്വാദശാത്മാന്നമോസ്തുതേ.(15)
നമ: പൂര്വായ ഗിരയേ പശ്ചിമായാത്ധ്രയേ നമ: ജ്യോതിര്ഗണാനാം പതയേ ദിനാധിപതയേ നമ:(16)
ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമ: നമോ നമ: സഹസ്രാംശോ ആദിത്യായ നമോ നമ:(17)
നമ ഉഗ്രായ വീരായ സാരംഗായ നമോ നമ:നമ: പത്മ പ്രഭോധായ മാര്ത്താണ്ഡായ നമോ നമ:(18)
ബ്രഹ്മേശനാ അച്ഛുതേശായ സൂര്യ്യ്യാദിത്യവര്ച്ചസേ ഭാസ്വതേ സര്വ്വഭക്ഷായാ രൗദ്രായ വപുസേ നമ:(19)
തപോഗ്നായ ഹിമഗ്നായ ശത്രുഘ്നായാ മിതാത്മനേ കൃതഘ്നഘ്നനായ ദേവായാ ജ്യോതിഷാം പതയേ നമ:(20)
തപ്തചാമീ കരാഭായ വഹ്നയേ വിശ്വ കര്മ്മണേ നമസ്തമോഭി നിഘ്നായ രുചയേ ലോക സാക്ഷിണേ(21)
നാശ്യയ: തേഷ വൈ ഭൂതം തദേവ സുജതി പ്രഭു: പായത്യേഷ തപത്യേഷ വര്ഷത്യേഷ ഗഭസ്തിഭിഹി(22)
യേഷ സുപ്തേഷു ജാഗര്തി ഭൂതേഷു പരിനിഷ്ടിത: യേഷ ഐവാ അഗ്നിഹോത്രം ഫലം ചൈവാഗ്നിഹോത്രിണാം(23)
വേദാശ്ച കൃതവശൈയ് കൃതൂനാം ഫലമേവ യാനി കൃത്യാനി ലോകേഷു സര്വ്വയേഷ രവിപ്രഭു:(24)
യേനമാവല്സു കൃഛേഷു കാന്താരേഷു ഭയേഷു കീര്ത്തയന്പുരുഷ കശ്ചിന്ആവസീദതി രാഘവ(25)
പൂജയസ്വൈ നമൈകാഗ്രോ ദേവ ദേവം ജഗത്പതിം യേതത്ശ്രീ ഗണിതം ജപ്ത്വാ യുദ്ധേഷു വിജയീഷ്യസി(26)
അസ്മിന്ക്ഷണേ മഹാബാഹോ രാവണം ത്വം വധീഷ്യസീ യേവ മുക്താ തഥാഗസ്ത്യോ ജഗാം യഥാഗതം(27)
യേതം ശ്രുത്വാ മഹാതേജാ നഷ്ടശോകോത്ഭവത്തഥാ ധാരയാമാസ സുപ്രീതോ രാഘവ: പ്രയതാത്മവാന്‍(28)
ആദിത്യം പ്രേക്ഷ്യ ജപ്താ തു പരം ഹര്ഷമവാപ്തവാന്
ത്രിരാചമ്യ ശുചിര്ഭൂത്വാ ധനുര്ദായ വീര്യവാന്‍(29)

രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മ യുദ്ധായ സമുപാഗമത് സര്വ്വയത്നേന മഹതാ വധേ തസ്യ ദ്രോതോഭവത്‌(30)
അഥര വിര വദാഹ്നിരീഷ്യ രാമം മുദിതാത്മനാ: പരമം പ്രഹൃഷ്യമാണ:
നിശിചര പതി സംക്ഷയം വിതിത്വാ സുരഗണമധ്യഗതോ വചസ്ത്രരേതി


..