Sunday, November 29, 2015

Saturday, November 21, 2015



Navaneetham Mohanan എന്നയാളുടെ ചിത്രം.

മരണവീട്ടില്‍പ്പോയി വന്നാല്‍ അടിച്ചുനനച്ചു കുളിക്കണമോ?

കുളി കഴിഞ്ഞേ ക്ഷേത്രം ,വീട് ഇവയില്‍ പ്രവേശിക്കാമോ ഇതിന്റെ ശാസ്ത്രിയ വശം എന്തെ ..?

മരണവീട്ടില്‍ പോയി തിരികെ വരുന്ന ആളിനെ അടിച്ചുനനച്ച് കുളിക്കാതെ സ്വന്തം വീട്ടില്‍ കയറ്റില്ലായിരുന്നു ..പിന്നെ സാക്ഷാല്‍ ചൈതന്യ മൂര്‍ത്തി ആയ ദേവന്‍ കുടി കൊള്ളുന്ന ക്ഷേത്രത്തിന്റെ കാര്യം പറയണോ ..?
മരിച്ച ആളിന്‍റെ പ്രേതം, മരണമന്വേഷിച്ചു ചെല്ലുന്ന ആളില്‍ ആവേശിക്കുമെന്നും അതൊഴിവാക്കാനാണ് സ്വഭവനത്തില്‍ കയറുന്നതിനുമുമ്പ് ഇട്ടിരിക്കുന്ന തുണികള്‍ സഹിതം നനച്ച് കുളിക്കുന്നതെന്നുമായിരുന്നു ചിലരുടെ വിശ്വാസം. എന്നാല്‍ ഇത്തരത്തില്‍ ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് അന്ധവിശ്വാസം തന്നെയാണ്.
പക്ഷേ ഇതിന്‍റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്.
ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മൃതമായ ശരീരത്തില്‍ നിന്നും ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയാണ് പതിവ്. മൃതശരീരത്തില്‍ തൊടുകയോ മൃതദേഹത്തിന്‍റെ സമീപം ചെല്ലുകയോ ചെയ്യുന്നവരില്‍ ഈ വിഷാണുക്കള്‍ സ്വാഭാവികമായും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ബാധിക്കുന്ന അണുക്കളെ ശരീരത്തില്‍ നിന്നും തുരത്തേണ്ടതാണ്. ഇവയെ തുരത്തുന്നതിന് ശരീരത്തിന് സ്വയം പ്രതിരോധശക്തിയുണ്ടാക്കാനാണ് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത്.
ശരീരത്തില്‍ വെള്ളം വീണ് തണുക്കുമ്പോള്‍ മസ്തിഷ്ക്കത്തില്‍ നിന്നും വൈദ്യുതി തരംഗങ്ങള്‍ പുറപ്പെട്ട് ശരീരമാസകലം ഊര്‍ജ്ജം പുനസ്ഥാപിക്കും. ഈ ഇലക്ട്രിക് ഷോക്കില്‍ വിഷാണുക്കളാകട്ടെ നശിപ്പിക്കപ്പെടുകയും ചെയ്യും. വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാണുക്കള്‍, നനയ്ക്കുകയും ശരീരത്തില്‍ തോര്‍ത്തുകയും ചെയ്യുന്നതോടെ നശിക്കുകയാണ് ചെയ്യുന്നത്.
ഇക്കാരണത്താലാണ് മരണവീട്ടില്‍ പോയി വന്നാല്‍ വീട്ടില്‍ കയറുന്നതിനു മുമ്പ് അടിച്ചു നനച്ച് കുളിക്കണമെന്നു പറയുന്നത്...അപ്പോള്‍ പിന്നെ ഏറ്റവും പവിത്രവും ചൈതന്യം കുടി കൊള്ളുന്നതും ആയ ക്ഷേത്രത്തില്‍ ഒരിക്കലും മരണവീട്ടില്‍ നിന്നും വന്നു കയറുവാന്‍ കഴിയില്ല ...
അപ്പോള്‍ ഒരു ചോദ്യം ഉയരാം ... നമ്മുടെ സ്വന്തം വീട്ടില്‍ ആരേലും മരിച്ചാലോ? അതിനു ഉത്തരം ..ഇങ്ങനെ പറയാം ..
സ്വന്തം വീട്ടില്‍ മരിച്ചാല്‍ ഹൈന്ദവ വിശ്വാസം അനുസരിച്ചു ആ വീട്ടില്‍ അന്ന് ഭക്ഷണം ഉണ്ടാക്കില്ല ...അടുത്തു ഏതെങ്കിലും വീട്ടില്‍ ആയിരിക്കും ..കൂടാതെ എല്ലവരും കുളിച്ചു നനഞ്ഞ തുണി ഉടുത്തു കൊണ്ട് ആണ് കര്‍മ്മം ചെയ്യുന്നത് ...ഇനി കര്‍മ്മം ചെയ്യാത്തവര്‍ കൂടാതെ സ്ത്രീകള്‍ .... എല്ലാം കര്‍മ്മം കഴിഞ്ഞു കുളിച്ചിട്ടും ..വീട് വൃത്തി ആക്കി യിട്ടെ പിന്നെ അവിടെ ആഹാരം പോലും പാകം ചെയ്യുക ഉള്ളു ...കൂടാതെ മരിച്ച ബോഡി കിടത്തിയ തുണികള്‍ എല്ലാം നശിപ്പിക്കും ..കട്ടില്‍ കഴുകും ഇതൊക്കെ നമ്മുടെ നാട്ടില്‍ എല്ലയിടത്തും ചെയ്യുന്നു അതിന്റെയും ശാസ്ത്രിയ വശം മുകളില് പറഞ്ഞത് തന്നെ .

Tuesday, November 17, 2015

അഭിഷേകം

അഭിഷേകം


ഹൈന്ദവ - പൗരാണിക ഗ്രന്ഥങ്ങളില്‍ അഭിഷേകത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ദേവതകള്‍ക്ക് വിശേഷ അവസരങ്ങളിലും, നിത്യേനയും ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താറുണ്ട്. അഭിഷേക വസ്തുക്കള്‍ ദേവതകള്‍, അവസരങ്ങള്‍ എന്നിവയനുസരിച്ച് നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ആയതിന്റെ അനുഷ്ഠാന ക്രമങ്ങളും പറയപ്പെട്ടിട്ടുണ്ട്. 











പാല്‍                        - ആയുര്‍ വര്‍ധനവിന് 

വാഴപ്പഴം                   -  കാര്‍ഷിക  അഭിവൃദ്ധിക്ക് 

വെള്ളം                     -  മനസ്സമാധാനത്തിന് 

നാരങ്ങ                    -   മൃത്യു ഭീതി അകലാന്‍ 

എണ്ണ,നെല്ല്           -  വിഷജ്വരം മാറാന്‍ 

പഞ്ചാമൃതം, പാല്‍     -  ധനലാഭം, സര്‍വ്വ ഐശ്വര്യം 

തേന്‍                      -   ശബ്ദ സൌകുമാര്യം 

ഭസ്മം                      -   സര്‍വ്വ നന്മ

തൈര്                    -   സന്താന സൌഭാഗ്യം

ചന്ദനം                   -   ജീവിത ഉന്നതിക്ക് 

ചന്ദനാദിതൈലം     -   രോഗ ശാന്തിക്ക് 

കലാശാഭിഷേകം    -    ആഗ്രഹ സാഫല്യം 

പനിനീര്                -    വിദ്യാ ലാഭം 

നെയ്                    -     ഐശ്വര്യ സാഫല്യം, ഗൃഹ ലബ്ധി 

മണ്ഡലവ്രതം

Puthuparamb Temple Thalavady എന്നയാളുടെ ചിത്രം.മണ്ഡലവ്രതം
'പക്ഷത്രയ' വ്രതമാണ്‌ ശബരിമലയാത്രയ്‌ക്കുവേണ്ടത്‌. പക്ഷം എന്നാല്‍ പതിനാലു ദിവസം. പക്ഷത്രയമെന്നാല്‍ 42 ദിവസം. 41 ദിവസം വ്രതവും 42-ാമതു ദിവസം ദര്‍ശനവും. വ്രതാരംഭത്തിനും ഒരു വാരം മുമ്പേ വ്രതാനുഷ്‌ഠാനത്തിനായി ശരീരത്തിനെയും മനസ്സിനെയും പരിപക്വമാക്കണം. വ്രതാരംഭദിനത്തില്‍ മാലധരിക്കണം. ഇതിന്‌ മാല എന്നതിനേക്കാള്‍ അയ്യപ്പമുദ്ര, വനമുദ്ര എന്നു പറയുന്നതാണ്‌ ശരി. 54 അല്ലെങ്കില്‍ 108 മണിയുളള മാലയും അതില്‍ അയ്യപ്പരൂപവും (ലോക്കറ്റ്‌) ചേര്‍ന്നാല്‍ അയ്യപ്പമുദ്രയായി. എരുക്കിന്റെ മാലയ്‌ക്ക് നൂറു കൃശ്‌ചറ ഫലം (പ്രയാസപ്പെട്ട്‌ നേടേണ്ട ഫലം) ഉണ്ടത്രെ! ശംഖുമാലയ്‌ക്ക് ആയിരം, പവിഴമാലയ്‌ക്ക് ആറായിരം, സ്‌ഫടികമാലയ്‌ക്ക് പതിനായിരവും മുത്തുമാലയ്‌ക്ക് ഒരുലക്ഷവും തുളസിമാലയ്‌ക്ക് പത്തുലക്ഷവും താമരക്കായകൊണ്ടുളള മാലയ്‌ക്ക് ഒരുകോടിയും ദര്‍ഭച്ചുവട്‌ കൊണ്ടുളള മാലയ്‌ക്ക് പത്തുകോടിയും കൃശ്‌ചറഫലമുണ്ടെന്നാണ്‌ വിവക്ഷ. രുദ്രാക്ഷമാലയുടെ ഫലം മുനിമാര്‍ക്കുപോലും പറയാനാവില്ലത്രെ!
മാലധാരണം
മാല ധരിക്കുന്നതിന്‌ ഏതു ദിവസവും അനുയോജ്യമാണെങ്കിലും ശനിയാഴ്‌ചയും ഉത്രവും അതിവിശേഷമാണ്‌. ക്ഷേത്രത്തില്‍ പൂജിച്ചമാല ഗുരുവിന്‌ ദക്ഷിണ നല്‍കി നമസ്‌ക്കരിച്ചുവാങ്ങി ധരിക്കണം.
മാലയിടുമ്പോള്‍ ഇനിപ്പറയുന്നമന്ത്രം ചൊല്ലണം
ജ്‌ഞാനമുദ്രാം ശാസ്‌തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമസത്യേന മുദ്രാം പാതുസദാപിമേ
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗതമുദ്രാഖ്യം ത്വന്മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരിമുദ്രാം ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈഃ നമസ്‌തുഭ്യം നമോനമഃ
ഈ മന്ത്രം ഗുരു ചൊല്ലിത്തന്നു ചൊല്ലണം എന്നതാണ്‌ വിധി.
മാലയിട്ടു കഴിഞ്ഞുളള ആചാരവിധി
മാലയിട്ടാല്‍ ഭക്‌തന്‍ ദിവസവും പ്രഭാതസന്ധ്യയ്‌ക്കും സായംസന്ധ്യയ്‌ക്കും ശരണം വിളിക്കണം. ബ്രഹ്‌മചര്യവ്രതം അനുഷ്‌ഠിക്കണം. ശുദ്ധാന്നം ഭക്ഷിക്കണം. മിതമായും ഹിതമായും സത്യമായും സംസാരിക്കണം. എല്ലാ പ്രവൃത്തികളും ദൈവവിശ്വാസത്തോടും കൃത്യനിഷ്‌ഠയോടും കൂടി ചെയ്യണം. കാണുന്ന സകലജീവികളും ഭഗവാനാണെന്ന്‌ സങ്കല്‍പ്പിച്ച്‌ ആരാധിക്കണം, ബഹുമാനിക്കണം. അയ്യപ്പന്മാരുടെ ഏതു സംഘത്തിലും കൂടാം, ആഴി, പടുക്കപൂജ എന്നിവയില്‍ പങ്കെടുക്കാം. യഥാശക്‌തി അന്നദാനം നടത്താം.
ശരണം വിളി
ആത്മശോധനയ്‌ക്കുളള പ്രാണായാമത്തില്‍ അധിഷ്‌ഠിതമാണ്‌ ശരണംവിളി. മനുഷ്യശ്വാസം 12 അംഗുലം നീളത്തില്‍ സ്വാമിയേ... എന്ന നീളത്തില്‍ ശരണം വിളിച്ച്‌ 9 അംഗുലം നീളത്തില്‍ ശരണമയ്യപ്പായെന്ന്‌ ഉളളിലേക്ക്‌ ശ്വാസമെടുക്കണം.
ഈ ശരണംവിളി ഉളളിലടിഞ്ഞുകൂടിയ കാമക്രോധ ലോഭമോഹമദമാത്സര്യങ്ങള്‍, അന്തഃപിശാചുക്കള്‍, രോഗബീജങ്ങള്‍, എന്നിവയെ അകറ്റി ഭക്‌തനെ അരോഗദൃഢഗാത്രനും മലകയറ്റത്തിന്‌ പ്രാപ്‌തനുമാക്കിത്തീര്‍ക്കുന്നു. ഇപ്രകാരം 108 ശരണം വിളിക്കണമെന്നതാണ്‌ വിധി.
108 ശരണം വിളിച്ചു കഴിഞ്ഞാല്‍ ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ എന്നു വിളിച്ചുനിര്‍ത്തുക. ശരണംവിളി ഹൃദയംകൊണ്ട്‌ വേണം എന്നതാണ്‌
ആചാര്യവിധി.വ്രതം അവസാനിപ്പിക്കുമ്പോള്‍
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച്് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം'
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.
ശബരീശന് വഴിപാടുകള്‍
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.
പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ. സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്.

മണ്ഡല വ്രതാനുഷ്ടാനം

മണ്ഡല വ്രതാനുഷ്ടാനം

വൃശ്ചികം ഒന്ന്  മുതല്‍ 41 ദിവസം വരെയാണ്  മണ്ഡലകാലം. 41 ദിവസം വ്രതാനുഷ്ടാനം ശബരിമല ദര്‍ശനത്തിനു നിര്‍ബന്ധമാണ്‌. വൃശ്ചികത്തിന്റെ  ആദ്യ ദിനങ്ങളില്‍ ദര്‍ശനം നടത്തേണ്ടവര്‍ കാലേക്കൂട്ടി വ്രതം ആരംഭിക്കണം.
വ്രത കാലത്ത്  ചില കാര്യങ്ങളില്‍ നിഷ്ഠ ഉണ്ടായിരിക്കണം.
വ്രതം അവസാനിക്കുന്നത് വരെ  ക്ഷൗരം പാടില്ല. 
യാതൊരു വിധ  ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. 

മത്സ്യ മാംസാദികള്‍ സംപൂര്‍ണ്ണമായി  ത്യജിക്കണം. 

തലേന്ന്  പാകം ചെയ്ത  ഭക്ഷണം കഴിക്കാന്‍ പാടില്ല. 

സാത്വിക സ്വഭാവമുള്ള ഭക്ഷണം ശീലമാക്കുക.
കോപം,ഹിംസ,അസത്യംപറയല്‍,കലഹം,പരിഹാസം  എന്നിവ പാടില്ല.
സമ്പൂര്‍ണ്ണ ബ്രഹ്മചര്യം പലിക്കണം.
സംസ്കാര കര്‍മം,ജാതകര്‍മം മുതലായ കര്‍മങ്ങളില്‍ നിന്ന്  ഒഴിഞ്ഞു നില്‍ക്കണം.
തത്വമസി എന്ന സങ്കല്‍പം എല്ലാ അര്‍ഥത്തിലും മനസ്സില്‍ പ്രതിഷ്ടിക്കുക.
ഗുരു സ്വാമിയുടെ ഉപദേശം അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുക.

സ്കന്ദഷഷ്ടി വൃതം

സ്കന്ദഷഷ്ടി വൃതം

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതംമഹാരോഗങ്ങള്‍ കൊണ്ട് ദുരിതം
അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠി വ്രതമെടുത്താല്‍ രോഗ ശാന്തിയുണ്ടാവും. 
സന്താനലാഭംസന്തതികളുടെ ശ്രേയസ്,  രോഗനാശംദാമ്പത്യസൗഖ്യംശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്‍റെ പൊതുവായ ഫലങ്ങള്‍സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്ഉത്തമമാണ്

തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമംആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്ര ത്തില്‍ നിന്നു വാങ്ങി കഴിക്കാംസുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലു കയും സ്കന്ദ പുരാണം പാരായണം ചെയ്യുകയും വേണം

ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം  തുടര്‍ച്ചയായും ഈ വൃതമെടുക്കാം. സ്കന്ദ ഷഷ്ടി സാധാരണയായി ഇപ്രകാരം അനുഷ്ടിക്കുന്നു. തുലാം മാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം. 

സ്കന്ദ ഷഷ്ടി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ് . ആദ്യത്തെ 5 ദിവസങ്ങളില്‍ രാവിലെ മുതല്‍ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരക്രമങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക വ്രത നിഷ്ഠയുടെ ഭാഗമാണ്.  വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആകാം . ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രത അനുഷ്ഠാനം അവസാനിപ്പിക്കേണ്ടതാണ് . ദേവന്‍റെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് . സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത്
ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ് .

Wednesday, November 11, 2015

മണ്ഡലം ചിറപ്പ് മഹോത്സവം 2015


പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം തലവടി
മണ്ഡലം ചിറപ്പ് മഹോത്സവം 2015 
നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ
(1191  വ്യശ്ചികം1 മുതല്‍ ധനു 1  വരെ)

 
ഭക്തജനങ്ങളെ
പുണ്യ പുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ മണ്ഡലം ചിറപ്പ് മഹോത്സവം നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ (119
വ്യശ്ചികം1 മുതല്‍ ധനു 11 വരെ) തിയതികളില്‍ ഭക്തിനിര്‍ഭരമായ വിപുലമായ പൂജ കര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടും കൂടി പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭക്തജനങ്ങളുടെ വഴിപാടായി ദിവസവും പൂജയും ഭജനയും നടത്തുന്നു.
മണ്ഡലപൂജ ആരംഭം മുതൽ കുടുബ യോഗ  യുണിറ്റ്  വനിതാ  അംഗങ്ങളുടെ  വിശേഷാൽ ഭജന ഉണ്ട് .പങ്കെടുത്ത്  ആഗ്രഹ  അഭിലാഷ പുര്ത്തീക രണത്തിന് പാത്രി ഭുതരാകണമെന്ന്  പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു 
                                  എന്ന്
                                             സെക്രട്ടറി*** സുജീന്ദ്രബാബു 9446323744

ക്ഷേത്രചടങ്ങുകള്‍ എല്ലാദിവസവും 
  രാവിലെ5.00ന്: പള്ളിഉണര്‍ത്തല്‍,
              നടതുറപ്പ്
        5.30ന്: നിര്‍മ്മാല്യദര്‍ശനം
       5 .4 5 ന്: ഗണപതിഹോമം
       6.1 5 ന്:  മലര്‍നിവേദ്യം,
             അഭിക്ഷേകം
       7.15ന്: ഉഷപൂജ
      10.00ന്: ഉച്ചപൂജ
വൈകിട്ട് 5.00ന്: നടതുറപ്പ്
       6.1 5ന്:ദീപാരാധന
     6 .30മുതൽ : ജന  
         അവതരണം ;   കുടുബ യോഗ  യുണിറ്റ്  ഗായക  സംഘം 
      7.15ന്: അത്താഴപൂജ
 വിശേഷ ദിന  പരിപാടിക 
 മണ്ഡല പൂജ ആരംഭം ; 2015 നവംബർ 17  ചൊവ്വാ 
സ്ക് ന്ദ ഷഷ്ടി              ; 2015 നവംബർ 17  ചൊവ്വാ 
തൃക്കാര്ത്തിക          ;2015 നവംബർ 25 ബുധൻ
               വൈകിട്ട് 6 .00ന്: ദീപകാഴ്ച

 പന്ത്രണ്ട് വിളക്ക്  ; 2015 നവംബർ 28 ശനി
 
 മണ്ഡല  പൂജ സമാപനം  ;ഡിസം ബർ 27 ഞായർ

കുടുബ യോഗ  യുണിറ്റ്  വനിതാ  അംഗങ്ങളുടെ  വിശേഷാൽ ഭജന 
 മണ്ഡല പൂജ ആരംഭം
 2015 നവംബർ 17  ചൊവ്വാ -ഒന്നാം ദിവസം -എല്ലാ    കുടുബ യോഗ  യുണിറ്റ്  അംഗങ്ങളും
2015 നവംബർ 18 -24 -7 ദിവസം -TK മാധവൻ കുടുബ യോഗ  യുണിറ്റ്  ,പുതുപ്പ്രറമ്പ് വടക്ക്‌ -കിഴക്ക്‌ 
നാവംബർ 25 മുതൾ -ഡിസംബർ 1വരെ  -7 ദിവസം സഹോദരനയ്യ പ്പൻ കുടുബ യോഗ  യുണിറ്റ്  പുതുപ്പ്രറമ്പ്  തെക്ക്  
 ഡിസംബർ2മുതൾ  -8 വരെ  -7 ദിവസം -അരുവിപ്പുറം  കുടുബ യോഗ  യുണിറ്റ്  പുതുപ്പ്രറമ്പ് വടക്ക് -പടിഞ്ഞാറ 
 ഡിസംബർ9 മുതൾ  -14  വരെ  - ദിവസം -ഗുരുദീപം   കുടുബ യോഗ  യുണിറ്റ്  കോടമ്പനാടി 
 ഡിസംബർ15  മുതൾ  -  20 വരെ  - ദിവസം -ഗുരുകുലം   കുടുബ യോഗ  യുണിറ്റ്   പരേത്തോട് കിഴക്ക് 
 ഡിസംബർ21  മുതൾ  - 26  വരെ  - ദിവസം -ഗുരുധര്മ്മം  കുടുബ യോഗ  യുണിറ്റ്  പരേത്തോട് തെക്ക് 
 മണ്ഡല  പൂജ സമാപനം  
ഡിസം ബർ 27 ഞായർ  41 -നല്പ്ത്തി ഒന്നാം ദിവസം -എല്ലാ    കുടുബ യോഗ  യുണിറ്റ്  അംഗങ്ങളും
 മണ്ഡല  പൂജ വഴിപാട്  സമപ്പണം
ഒന്നാം  ദിവസം -17 -11 -2015  -സന്തോഷ്‌  ചിറയിൽ
രണ്ടാം  ദിവസം -18 -11 -2015 -ബിജു  കൊച്ചുപുറക്കൽ
മുന്നാം  ദിവസം -19 -11 -2015 -സുരേന്ദ്രൻ  ദരശന ,ഏറണാകുളം
നാലാം  ദിവസം -20 -11 -2015 -ധന്യ  തറയിൽ താഴെ
അഞ്ചാം ദിവസം -21 -11 -2015 -വിലാസിനി തക്കപ്പൻ ആറ്റുക കടവിൽ
ആറാം  ദിവസം -22 -11 -2015 -പ്രിനു  ആറ്റുക കടവിൽ
ഏഴാം  ദിവസം -23 -11 -2015 -പ്രസാദ്  നലംവേലിൽ
എട്ടാം  ദിവസം -24 -11 -2015 -ബൈജു  തുണ്ടിയിൽ
ഒന്പതാം  ദിവസം -25 -11 -2015 -ക്ഷേത്ര  ജിവനക്കാർ ,പുതുപ്പറമ്പ്  ക്ഷേത്രം
പത്താം ദിവസം -26 -11 -2015 -നിഖിൽ  നിഖിൽ നിവാസ്
പിതിനൊന്നാം ദിവസം -27 -11 -2015 -വിനയൻ  കണിയാം മടക്കൽ
പന്ത്രണ്ടാം  ദിവസം -28 -11 -2015 -ഗോപി  കൊച്ചു പുര ക്കൾ
പതിമു ന്നാം  ദിവസം -29-11 -2015 -അജിത്ത്  കാണിട്ട്
പതിനാലാം  ദിവസം -30-11 -2015 ദേവ നന്ദന   ദേവ നന്ദനം
പതിനച്ചാം  ദിവാസം -01 -12  -2015 -നിഷ യഷ്  നാലാം വേലിൽ
പതിനാറം  ദിവാസം -02 -12 -2015 -സജി  മട്ടമ്മേൽ
പതിനേഴാം  ദിവസം -03  -12 - 2015-ശ്രീ നിവാസൻ  ശ്രീനിവാസ്
പതിനെട്ടാം  ദിവസം -04 12  -2015 -അക്ഷര  ഷിബു കുമാർ കുന്നേൽ
പത്തൊന്പതാം ദിവസം -05 -12  -2015 -നിഹാ മോൾ നിതു മോൾ ജയനിഷ്  കളത്തിൽ
ഇരുപതാം  ദിവസം -06 -12  -2015 -നീഷ്മ്  നാലാം വേലിൽ
ഇരുപത്തി ഒന്നാം  ദിവസം -07 -12 -2015 -സുകു  പാക്കള്ളി ൽ
ഇരുപത്തി രണ്ടാം ദിവസം -08 -12  -2015 -മോഹനൻ  ആറ്റു കടവിൽ
ഇരുപത്തി  മുന്നാം  ദിവസം -09-12  -2015 -ബൈജു  പട്ടരു പറമ്പ്
ഇരുപത്തി  നാലാം  ദിവസം -10 -12  -2015 -പ്രസാദ്‌  പ്രസാദ് സദനം
ഇരുപത്തി  അഞ്ചാം ദിവസം -11 -12 -2015 -അഭിമന്യു  കണിയാംമടക്കൽ
ഇരുപത്തി  ആറാം  ദിവസം -12 -12 -2015 -അഷിത ,എസ്സ് . ബാബു  വളവുക്കൾ 
ഇരുപത്തി ഏഴാം  ദിവസം 13 -12 -2015 -വിനിഷ്  കണിയാം മടക്കൽ
ഇരുപത്തി  എട്ടാം  ദിവസം 14 -12 -2015 -രാജേഷ്‌  പുര്ണ്ണിമനിവാസ്
ഇരുപത്തി ഒന്പതാം  ദിവസം 15 -12 -2015 -സനു  പതിശ്ശേരിൽ
മുപ്പതാം  ദിവസം   -16 -12 -2015 -വിനിഷ് വിശ്വനാഥൻ നടുവത്ര 
മുപ്പത്തി ഒന്നാം ദിവസം -17 -12 -2015 -സജു പലകുന്നേൽ
മുപ്പത്തി രണ്ടാം ദിവസം -18 -12 -2015 -സുനിൽ നിഖിൽഭവനം  
മുപ്പത്തി  മുന്നാം  ദിവസം -19 -12 -2015 -മിഥുൻ പുതിയേടത്ത്
മുപ്പത്തി  നാലാം  ദിവസം -20 -12 -2015 -പ്രസന്നൻ ശാന്താനിലയം
മുപ്പത്തി  അഞ്ചാം  ദിവസം -21 -12 -2015 -അഭിലാഷ്  കണിയാം മടക്കൾ
മുപ്പത്തി  ആറാം  ദിവസം -22 -12 -2015 -വിനയമ്മ  ദർശന ,ഏറണാകുളം
മുപ്പത്തി  ഏഴാം  ദിവസം -23-12 -2015 -അഭിജിത്ത്  വളവുക്കൾ
മുപ്പത്തി എട്ടാം ദിവസം -24 -12 -2015 -ര ഷ്മി സുമേഷ്  കളത്തിൽ
മുപ്പത്തി ഒന്പതാം  ദിവസം -25 -12 -2015-നന്ദനൻ മാതതപ്പറമ്പ്
നാല്പതാം  ദിവസം  26-12-2015 -ബിനു  പലകുന്നേൽ
നല്പ്പത്തി ഒന്നാം ദിവസം -27 -12 -2015 -കുഞ്ഞു മോൻതുണ്ടിയിൽ 




ആയതിന് ബുക്കിംഗ് ആരംഭിച്ചു. വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ആഫിസില്‍ പണമടച്ച് രസീത് വാങ്ങേണ്ടതാണെന്ന്‍അറിയിച്ചുകൊള്ളുന്നു.യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
****സെക്രട്ടറി*** സുജീന്ദ്രബാബു 9446323744

പൊരുത്തഫലങ്ങൾ

പൊരുത്തഫലങ്ങൾ



ദീർഘായുർദിനസംജ്ഞതസ്തനയപൗത്രാപ്തിസ്തു മാഹേന്ദ്രതഃ

സ്ത്രീദീർഘാൽ ഖലു മംഗലാപ്തിരനിശം സമ്പൽസ്ഥിരാ യോനിതഃ

അന്യോന്യം രമണീയതാ തു ഗണതസ്തദ്വന്മനോഹാരിതാ

ദമ്പത്യോർവ്വയസാനുകൂല്യത ഇതി പ്രോക്തം ഫലം കിഞ്ചന. - ഇതി.


സാരം :-
ദിനപൊരുത്തം ഉണ്ടായിരുന്നാൽ ദമ്പതികൾ ദീർഘായുസ്സുകളായിരിക്കും.
മാഹേന്ദ്രപൊരുത്തം ഉണ്ടായിരുന്നാൽ ദമ്പതികൾക്ക് പുത്രന്മാരും പൌത്രന്മാരും ധാരാളം ഉണ്ടായിരിക്കും.
സ്ത്രീദീർഘപൊരുത്തം ഉണ്ടായിരുന്നാൽ ഭർത്താവിന് ദീർഘായുസ്സായിരിക്കും.
യോനിപൊരുത്തം ഉണ്ടായാൽ എന്നും ഒന്നുപോലെ ഐശ്വര്യം ഉണ്ടായിരിക്കും.
ഗണപൊരുത്തം ഉണ്ടായിരുന്നാൽ ദമ്പതികൾക്ക് അന്യോന്യം അനുരാഗം ഉണ്ടായിരിക്കും.




വയഃ പൊരുത്തം ഉണ്ടായിരുന്നാൽ ദമ്പതികൾക്ക് ഐകമത്യം ഉണ്ടായിരിക്കും.

Tuesday, November 10, 2015

മണ്ഡലം ചിറപ്പ് മഹോത്സവം 2015 """"

പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം തലവടി


മണ്ഡലം ചിറപ്പ് മഹോത്സവം 2015  """"""""""""""""""""""""""""""""""""""""""
നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ
(1191  വ്യശ്ചികം1 മുതല്‍ ധനു 1  വരെ)
ഭക്തജനങ്ങളെ
പുണ്യ പുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ മണ്ഡലം ചിറപ്പ് മഹോത്സവം നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ (119
വ്യശ്ചികം1 മുതല്‍ ധനു 11 വരെ) തിയതികളില്‍ ഭക്തിനിര്‍ഭരമായ വിപുലമായ പൂജ കര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടും കൂടി പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭക്തജനങ്ങളുടെ വഴിപാടായി ദിവസവും പൂജയും ഭജനയും നടത്തുന്നു. ആയതിന് ബുക്കിംഗ് ആരംഭിച്ചു. വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 08-11-2015 നു മുന്‍പായി ആഫിസില്‍ പണമടച്ച് രസീത് വാങ്ങേണ്ടതാണെന്ന്‍അറിയിച്ചുകൊള്ളുന്നു.യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
****സെക്രട്ടറി*** സുജീന്ദ്രബാബു 9446323744

****Office 0477-2215460

""