Wednesday, October 24, 2012

വിദ്യാരംഭം, 2012

അറ്റമില്ലാത്ത അറിവിന്റെ വിസ്മയമേഖലയിലേക്കുള്ള ആദ്യകവാടം തുറക്കുന്ന പുണ്യദിനമാണ് 'വിദ്യാരംഭം'. ഭാരതത്തിന്റെ നാനാ ഭാഗത്തും അനന്തലക്ഷം ഓമനക്കിടാങ്ങള്‍ അക്ഷരവിദ്യയുടെ മാസ്മരലോകത്തില്‍ ആദ്യത്തെ കാല്‍വെപ്പിനൊരുങ്ങുന്ന സന്മുഹൂര്‍ത്തത്തിന്പ്രാധാന്യം ഏറെയുണ്ട്. എന്തെല്ലാം ആശകള്‍ അകതാരില്‍ കുടിയിരുത്തിക്കൊണ്ടാണ് ആയിരമായിരം അമ്മമാരും അച്ഛന്മാരും താന്താങ്ങളുടെ പിഞ്ചുകിടാങ്ങളെ ഇന്ന് എഴുത്തിനിരുത്തുന്നത്!





""സരസ്വതീ! നമസ്‌തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേസദാ.....""

ആദ്യാക്ഷരത്തിന്‍റെ നോവും അരിമണിയില്‍ തീര്‍ത്ത അക്ഷര വിസ്മയവും തൊട്ടറിഞ്ഞതിന്‍റെ ഒരമ്മ ചിന്തുകള്‍ ഉണരുന്ന നിമിഷങ്ങള്‍


അക്ഷരലോകത്തേക്ക് കുരുന്നുകളെ പിച്ച വയ്കിപ്പികുന്ന വിദ്യാരംഭത്തിനു
വിദ്യാരംഭം ഭാരതീയരുടെ പരിപാവനമായ ചടങ്ങാണ്.

വിജയദശമി ദിവസമായ ബുധനാഴ്ച രാവിലെ നടക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കന്നിമാസത്തിലെ ദശമി ദിനത്തിലാണ് ഇത് നടത്തുന്നത്. കേരളത്തില
െ പല ക്ഷേത്രങ്ങളിലും ആ ദിവസം വിദ്യരംഭം നടത്താറുണ്ട്.

മൂന്നു വയസ്സിനും അഞ്ചുവയസ്സിനും ഇടയില് പ്രായമുള്ള കുട്ടികളെ ഗുരുവിന്റെയോ ഗുരുസ്ഥാനീയന്റെയോ മടിയിലോ അടുത്തോ ഇരുത്തി ഹരിഃ ശ്രീ ഗണപതയെ നമഃ എന്ന് എഴുതി തുടര്ന്ന് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ക്രമമായി എഴുതിയ്ക്കുന്നതാണ് എഴുത്തിനിരുത്ത് അഥവാ വിദ്യാരംഭം.

കുട്ടിയുടെ നാക്കില് സ്വര്ണ്ണംകൊണ്ട് ഹരിഃ ശ്രീ ഗണപതയെ നമഃ എന്നോ ഹരിഃ ശ്രീ എന്നോ ഗുരു എഴുതിക്കുന്നതാണ് ആദ്യത്തെ ചടങ്ങ്. ഓട്ടുരുളിയിലോ തളികയിലോ നാക്കിലയിലോ വച്ചിട്ടുള്ള ഉണക്കലരിയില് കുട്ടിയുടെ മോതിരവിരല്കൊണ്ട് എഴുതിക്കുന്നതാണ് അടുത്ത ചടങ്ങ്. അതോടൊപ്പം ഗുരുദക്ഷിണ കൊടുക്കലും മധുര പലഹാര വിതരണവും ഈ ചടങ്ങിന്റെ ഒഴിച്ചുകൂടാനാവാത്ത അനുഷ്ഠാനങ്ങളാണ്.

Friday, October 19, 2012

വിദ്യാരംഭം

അറ്റമില്ലാത്ത അറിവിന്റെ വിസ്മയമേഖലയിലേക്കുള്ള ആദ്യകവാടം തുറക്കുന്ന പുണ്യദിനമാണ് 'വിദ്യാരംഭം'. ഭാരതത്തിന്റെ നാനാ ഭാഗത്തും അനന്തലക്ഷം ഓമനക്കിടാങ്ങള്‍ അക്ഷരവിദ്യയുടെ മാസ്മരലോകത്തില്‍ ആദ്യത്തെ കാല്‍വെപ്പിനൊരുങ്ങുന്ന സന്മുഹൂര്‍ത്തത്തിന്പ്രാധാന്യം ഏറെയുണ്ട്. എന്തെല്ലാം ആശകള്‍ അകതാരില്‍ കുടിയിരുത്തിക്കൊണ്ടാണ് ആയിരമായിരം അമ്മമാരും അച്ഛന്മാരും താന്താങ്ങളുടെ പിഞ്ചുകിടാങ്ങളെ ഇന്ന് എഴുത്തിനിരുത്തുന്നത്!



ഇവിടെ വിദ്യയുടെയും പാരമ്പര്യത്തിന്റെയും നീണ്ട ഇതിഹാസം തന്നെ നമ്മുടെ മുമ്പിലുണ്ട്.
ലോകം എക്കാലത്തും വാഴ്ത്തിയത് അറിവിനെയാണെന്നും നിന്ദിച്ചത് അറിവില്ലായ്മയെയാണെന്നും യാസ്‌കമുനി വിളിച്ചുപറയുകയുണ്ടായി. ('ജ്ഞാനപ്രശംസാ ഭവതി അജ്ഞാനാ നിന്ദാ ച' എന്ന വാക്യത്തിലൂടെ -നിരുക്തവിവൃതി 1.6.22, പുറം 85) വിദ്യയ്ക്ക് ജാതിയില്ല, മതമില്ല; അതുണ്ടെന്ന് പറയുന്നത് യുക്തിഹീനമാണ്. പക്ഷേ, ഒഴിവാക്കാനാവാത്ത മറ്റു ഘടകങ്ങള്‍ അതിനുണ്ട്.വിദ്യയുടെ പോക്ക് അവിദ്യയിലേക്കാണോ എന്ന് യാസ്‌കമുനിവരന്‍ സംശയിച്ചുപോയിട്ടുണ്ടെന്ന് തോന്നുന്നു. ഇവിടെ അറിവിന്റെ സ്ഥാനത്ത് അവിവില്ലായ്മ വേരോടരുത് എന്ന് കരുതി ആ ജ്ഞാനധനന്‍ ആദേശിച്ച ഒരു കാര്യം ഇവിടെ കുറിക്കട്ടെ. (അദ്ദേഹം ജീവിച്ചിരുന്നത് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്.) യാസ്‌കന്‍ പറഞ്ഞത് 'യാസ്‌കീയം' എന്നു മൂന്നക്ഷരങ്ങളില്‍ വിശേഷിപ്പിക്കാവുന്നതേയുള്ളൂ. പക്ഷേ, ആ പദം മനഃപൂര്‍വം ഒഴിവാക്കിയിരിക്കുകയാണ്. റഷ്യയുമായി ബന്ധമുള്ള വല്ലതുമാണ് 'യാസ്‌കീയം' എന്ന് വായനക്കാരില്‍ ഭൂരിഭാഗവും തെറ്റിദ്ധരിക്കാനിടയുണ്ട് എന്നതാണ് കാരണം. അത്രയ്ക്കുമാത്രം പാരമ്പര്യ വിസ്മൃതിയിലാണ്ട് നാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണല്ലോ. പിന്നാക്കത്തെ മുന്നാക്കമായി എണ്ണി, അതില്‍ ഊറ്റംകൊള്ളുന്ന സംസ്‌കാരം ജനത്തെ സര്‍വത്ര സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ദശാസന്ധിയില്‍, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യ ഇന്ന് ഏറെ 'അഭിവൃദ്ധി'പ്പെട്ടിട്ടുണ്ടെന്നും പറവാന്‍ ആരും നിര്‍ബന്ധിതരായേക്കും.
Photo: ഇന്ന്‌ (23-OCT-2012) മഹാനവമി എല്ലാവര്ക്കും വിജയ ദശമി ആശംസകള്‍


ഇതാ യാസ്‌കമുനി പറഞ്ഞ കഥ:



'വിദ്യാ ഹ വൈ ബ്രാഹ്മണമാജഗാമ' (വിദ്യ കാമരൂപിണിയുടെ വേഷംപൂണ്ട്, ഒരു ബ്രാഹ്മണനെ സമീപിച്ച് ഇങ്ങനെ മൊഴിഞ്ഞു.)

'കാമരൂപിണി' എന്ന് വിദ്യയെ വിശേഷിപ്പിച്ചത് വ്യാഖ്യാതാവായ മുകുന്ദശര്‍മയാണ്. മാത്രവുമല്ല, 'വാഗധിഷ്ഠാത്രദേവതാ' എന്നുകൂടി അദ്ദേഹം ആ വിശേഷണത്തോടു ചേര്‍ത്തു.

'ഗോപായ മാം' (എന്നെ രക്ഷിക്കൂ.)

അവിടുന്നാരാണെന്ന ബ്രാഹ്മണന്റെ ചോദ്യത്തിന് ദേവത ഇങ്ങനെ മറുപടി നല്‍കി:



''ശേവധിഷേ്ടഹമസ്മി'' (ഞാന്‍ താങ്കള്‍ക്ക് ഒരു നിധിയായിത്തീരും; ഞാന്‍ വാഗേ്ദവിയാണ്.)എങ്ങനെയാണ് അവിടത്തെ രക്ഷിക്കേണ്ടത് എന്നായി ബ്രാഹ്മണന്‍. ദേവത തുടര്‍ന്നു:



അസൂയകായനൃജവേള യതായ ന മാബ്രൂയാഃ (പരാപവാദശീലമുള്ളവന്‍,കുടിലവൃത്തി കൈക്കൊണ്ടവന്‍, ഇന്ദ്രിയങ്ങളെ ഒതുക്കാത്തവന്‍ എന്നിവരോട് എന്നെപ്പറ്റി പറയരുത്.)



ഇപ്രകാരം ചെയ്താല്‍ എന്തുണ്ടാകുമെന്ന് ബ്രാഹ്മണന്റെ അവസാന ചോദ്യത്തിന് വരവര്‍ണിനി ഇങ്ങനെ ഉത്തരം നല്‍കി:



'വീര്യവതീ തഥാ സ്യാം' (എങ്കില്‍ ഞാന്‍ നിഗ്രഹാനുഗ്രഹസാമര്‍ഥ്യത്തോടുകൂടിയവളാകും.)

നിരുക്തലഘുവിവൃതി 2-2-1 മുതല്‍ 5 വരെയുള്ള വാക്യങ്ങള്‍,പുറം 123, 124.)



വിദ്യ കൈയിലുള്ള ആരും വീര്യവാനോ വീര്യവതിയോ ആകുമെന്ന് തീര്‍ച്ച. പക്ഷേ, ആ വിദ്യയെ പ്രദാനം ചെയ്യുന്ന ബ്രാഹ്മണന്‍ എങ്ങനെയിരിക്കണം? യാസ്‌കമുനിയുടെ ഹൃദയംകണ്ട മുകുന്ദശര്‍മ വിദ്യാദായകനായ ബ്രാഹ്മണനെ, 'സംയതാത്മാ, വിദിത വേദാംഗവേദാര്‍ഥഃ' (സംയതാത്മവും വേദാംഗങ്ങളും വേദാര്‍ഥവും അറിഞ്ഞവനും) എന്ന് വിശേഷിപ്പിക്കുകയുണ്ടായി. വിദ്യയുടെ വിശുദ്ധി നിലനില്ക്കുമാറാകണം എന്നു ധ്യാനിച്ചുകൊണ്ടുതന്നെയാണ് യാസ്‌കമുനി ആദേശിച്ചിരിക്കുക. 'വിദ്യയോതുന്ന വിദ്വാന്‍ ഇന്ദ്രിയങ്ങളെ ഒതുക്കിയവനും വേദപ്പൊരുള്‍ അറിഞ്ഞവനുമായിരിക്കണ'മെന്ന്. പൊന്നിന്‍ നാരായം കൊണ്ട് നാവില്‍ അക്ഷരം കുറിക്കുന്നവര്‍ തന്നെയും ഇന്ദ്രിയങ്ങളെ ഒതുക്കിയവരും വിശുദ്ധിയാര്‍ന്ന വിദ്യ സ്വായത്തമാക്കിയവരുമായിരിക്കണം എന്നു പോലും ചിന്തിപ്പിക്കുവാന്‍ പ്രേരണ നല്കുന്നുണ്ട് യാസ്‌കവാക്യത്തിന്റെ അര്‍ഥവ്യാപ്തി. യാസ്‌കമുനിയുടെ പദം തന്നെ സ്വീകരിച്ചുകൊണ്ടു പറഞ്ഞാല്‍, 'വീര്യവാന്മാര'ല്ലാത്തവരുടെ നാരായസ്പര്‍ശം നാവിലേറ്റാല്‍ കുട്ടികള്‍ വീര്യവാന്മാരായിത്തീരുന്നതെങ്ങനെ?



ഇതിന് ഒരു മറുവശം കൂടിയുണ്ട്. 'വിപരീതാഃഭവിഷ്യന്തി കലൗ യുഗേ' (കലിയുഗത്തില്‍ വിപരീതമായിട്ടേ എല്ലാം സംഭവിക്കൂ എന്ന് വ്യാസമഹര്‍ഷി) മഹാഭാരതത്തില്‍ നിബന്ധിച്ചിട്ടുണ്ട്. കലികാലം ഏറെ ചെല്ലുമ്പോള്‍ ധര്‍മങ്ങളില്‍ പലതിനും വഴിമാറിക്കൊടുക്കേണ്ടിവരുമത്രെ. അതു യുഗം തന്നെ വരുത്തിവെക്കുന്ന വിനയാണ്. അത് യുഗസ്വഭാവമാണ്. അതിന് കടിഞ്ഞാണിടാന്‍ മഹാത്മാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞെന്നുവരില്ല. കാലപ്രവാഹത്തില്‍ മനുഷ്യനില്‍ സംഭവിക്കാവുന്ന മാറ്റം മൂലം അധര്‍മം ധര്‍മ്മത്തെ കീഴ്‌പ്പെടുത്തുമെന്ന് ജഗദ്ഗുരു ശ്രീശങ്കരനും ആദേശിച്ചിട്ടുണ്ട്. ആ നിലയ്ക്ക് സമാശ്വസിക്കാന്‍ ഒരേ ഒരു മാര്‍ഗമേയുള്ളൂ. അപാകതകള്‍ കഴിയുന്നത്ര കുറയ്ക്കാന്‍ യത്‌നിക്കുക, ബാക്കി കാലത്തിനു വിട്ടുകൊടുക്കുക എന്നതു മാത്രമാണ് അത്.



ഇനി നമ്മുടെ പാരമ്പര്യം എന്താണെന്നല്ലേ: രാജര്‍ഷി ജനകനെക്കുറിച്ചു നാം ഏറെ കേട്ടിട്ടും പഠിച്ചിട്ടുമുണ്ട്. ആത്മവേദിയാകാന്‍ കൊതിച്ച അദ്ദേഹം ജിത്വാവ്, ഉദങ്കന്‍, ബര്‍ക്കു, ഗര്‍ദ്ദഭീവിപീതന്‍, സത്യകാമന്‍, വിദഗ്ധന്‍ എന്നീ ആറു വിജ്ഞാനനിധികളെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും സംശയനിവൃത്തി കൈവരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആത്യന്തികനിവൃത്തി കൈവന്നത് ഏഴാമതു വന്ന യാജ്ഞവല്‍ക്യ മുനിപ്രവരനിലൂടെയാണ് (ബൃഹദാരണ്യകം കഢ, 127). മഹാഭാരതത്തിലെ നിത്യവിസ്മയമായ ശ്രീകൃഷ്ണന്‍ അറിവിന്റെ ആദ്യകിരണങ്ങള്‍ ഏറ്റുവാങ്ങിയത് സാന്ദീപനി മഹര്‍ഷിയില്‍ നിന്നാണെങ്കിലും ആത്മവിദ്യയുടെ അവസാനവാക്ക് ഗ്രഹിക്കുന്നത് ഘോര അംഗിരസ് മഹര്‍ഷിയില്‍ നിന്നാണ് (ഛാന്ദോഗ്യം കകക, 176) എന്നാല്‍ അഥര്‍വ ശിഷ്യനായ അംഗിരസ്സിനെയാണ് ശൗനകന്‍ ആത്മവിദ്യ ഗ്രഹിക്കുന്നതിനായി സമീപിച്ചത്. (മുണ്ഡകം 1-3). സുകേശന്‍, ശൈബ്യന്‍, ഗാര്‍ഗ്യന്‍, കൗസല്യന്‍, ഭാര്‍ഗവന്‍, കാത്യായനന്‍ എന്നീ വിദ്യ കൈയിലുള്ള ആരും വീര്യവാനോ വീര്യവതിയോ ആകും. ആ വിദ്യ പ്രദാനം ചെയ്യുന്ന വ്യക്തി എങ്ങനെയുള്ളയാളാവണം. വിദ്യകൊണ്ട് കൈവരിക്കേണ്ട ഗുണമെന്ത്? -ചില ചിന്തകള്‍ ആറു ബ്രഹ്മചാരികള്‍ ആറു ചോദ്യങ്ങളായിട്ടാണ് പിപ്പലാദ മഹര്‍ഷിയെ സമീപിച്ചത്. ഇവര്‍ പിന്നീട് സംശയമറ്റവരായിട്ടാണ് തിരിച്ചുപോയത് (പ്രശേ്‌നാപനിഷത്ത്). @ക്ക് തൊട്ട് അഥര്‍വം വരെയും ഭൂതവിദ്യതൊട്ട് സര്‍പ്പവിദ്യ വരെയുമുള്ള അറിവിന്റെ 19 ശാഖകളില്‍ ആധിപത്യം സ്ഥാപിച്ച നാരദന്‍ അറിവിന്റെ അറിവെന്നു വിശേഷിപ്പിക്കപ്പെടുന്ന അവസാന വിദ്യ സനല്‍കുമാരനില്‍നിന്നാണ് വശമാക്കിയത് (ഛാന്ദോഗ്യം ഢകകക, 12). ചരിത്രകാല പരിധിയില്‍ വരുന്ന ജഗദ്ഗുരു ശ്രീശങ്കരന്‍ അറിവിന്റെ കാര്യത്തില്‍ പാരിടം പിന്നില്‍ മറച്ച യുഗാചാര്യനാണ്. ആ അറിവിന്റെ പൂര്‍ണപ്രകാശം അദ്ദേഹത്തിനു ലഭിച്ചത് ശ്രീ ഗോവിന്ദപാദരില്‍നിന്നുമാണ്. ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ട ഗുരുഭൂതരെല്ലാവരും തന്നെ മാതൃകാപുരഷന്മാരായിരുന്നു എന്നു പറയേണ്ടതായിട്ടില്ല.



മിന്നുന്നതിന്റെ പിന്നാലെ പോകുന്നതാണ് ലോകസ്വഭാവം എന്നു മനസ്സിലാക്കിയ ശ്രീ ആദിശങ്കരന്‍ അറിവിന്റെ പാതയിലേക്ക് അത്തരക്കാരെ ആകര്‍ഷിക്കുവാന്‍ ''സര്‍വേഷാം ഹി ശോഭമാനാനാം' 'ശോഭനതമാ വിദ്യാ' ശോഭായമാനമായവയില്‍ വെച്ച് ഏറ്റവും ശോഭയാര്‍ന്നത് വിദ്യയാണ് എന്ന് ഓര്‍മിപ്പിക്കുകയുണ്ടായി (കേനഭാഷ്യം 111-12) അറിവിന്റെ മാറ്റുരച്ചു കാണിപ്പാന്‍ ഇതിനേക്കാള്‍ ഫലപ്രദമായ മറ്റൊരുദാഹരണം കണ്ടെത്താനാകുമോ? വിദ്യ പ്രദാനം ചെയ്യുന്ന സുകൃതിക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഒരു ഗുണം വേദപ്പൊരുളറിഞ്ഞിരിക്കുന്നതോടൊപ്പം ഇന്ദ്രിയദമനം സാധിക്കുക എന്നതാണെന്ന് യാസ്‌കമുനി നിഷ്‌കര്‍ഷിച്ചതുപോലെ ആചാര്യപാദരും മറ്റൊരു വിധത്തില്‍ അതേകാര്യം സൂചിപ്പിക്കുകയുണ്ടായി.-''ഗുണാധികൈഃ ഹി ഗൃഹീതഃ അനുഷ്ഠീയമാനഃ ച ധര്‍മഃ പ്രചയം ഗമിഷ്യതി.'' ഗുണാധിക്യമുള്ളവര്‍ ധര്‍മം ഗ്രഹിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമ്പോഴാണ് അതിനു വ്യാപ്തി കൂടുന്നത് എന്ന് (ഗീതാഭാഷ്യം പുറം 14) ആചാര്യര്‍ തൊട്ടുകാട്ടിയ 'ഗുണാധിക്യ'മാണ് ഇവിടെ അധികമൊന്നും കാണാന്‍ കിട്ടാത്ത ഒരു വസ്തു.



''വിദ്യാ ദദാതി വിനയം'' എന്ന ഭട്ടനാരായണന്റെ ഉദ്‌ഘോഷണത്തില്‍ (ഹിതോപദേശം), ''പ്രഖ്യാപയ പ്രശ്രയം'' (വിനയത്തെ വിളംബരം ചെയ്യൂ) എന്ന ഭര്‍തൃഹരി വാക്യം (നീതിശതകം 69) മാറ്റൊലി തൂകിയിട്ടുണ്ട്. വിദ്യകൊണ്ടഹങ്കരിക്കരുത് എന്ന് വിബുധന്മാര്‍ ഓര്‍മിപ്പിച്ചിട്ടില്ലേ? വിദ്യകൊണ്ട് കൈവരിക്കേണ്ട മനോവികാസം ഇല്ലാതെ പോയാല്‍ വിദ്യയുണ്ടായിട്ടും മനുഷ്യന്‍ അഹങ്കരിച്ചെന്നു വരും. ഈ പറഞ്ഞത് ശരിയോ? നമുക്ക് പരിശോധിക്കാം. ''അന്തര്‍ മുഖാശക്തിരേവ വിദ്യാ'' (മനുഷ്യനിലെ ശക്തി അന്തര്‍മുഖമാകുമ്പോള്‍ അതില്‍നിന്നു ഉരുത്തിരിഞ്ഞുവരുന്നതാണ് വിദ്യ) എന്ന ആപ്തവചനത്തിനു യുഗങ്ങളുടെ പഴക്കമുണ്ട്. കഠോപനിഷത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ, സ്രഷ്ടാവ് ഇന്ദ്രിയങ്ങളെ പുറത്തേക്ക് വ്യാപരിക്കുമാറാണ് മനുഷ്യശരീരത്തില്‍ ഘടിപ്പിച്ചത്. എന്നാല്‍, കഠിന സാധനയിലൂടെ ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കാന്‍ കഴിഞ്ഞാല്‍ സാന്ദ്രശീതളവും പവിത്രവുമായ വിദ്യയുടെ കിരണങ്ങള്‍ ആ സാധകനില്‍ പ്രകാശിക്കുകയായി.



ഇനി ആംഗലഭാഷയുടെ കാര്യത്തിലും വിദ്യയ്ക്ക് ഇതല്ലാതെ മറ്റൊരര്‍ഥം കണ്ടെത്താനാവില്ല. ഋറൗരമശേീി എന്ന പദമാണല്ലോ ആംഗലത്തില്‍ വിദ്യയെ കുറിക്കുന്നത്. -Educo എന്ന ലാറ്റിന്‍ ധാതുവില്‍നിന്നാണ് ഈ പദത്തിന്റെ ഉദയം. ഈ ധാതുവിന് to educe എന്നും -to develop from within എന്നും അര്‍ഥം നല്കിക്കാണുന്നുണ്ട്. കാര്യം വ്യക്തം. എഡ്യുക്കേഷന്‍ എന്നു പറഞ്ഞാല്‍ ആന്തരികമായ വികാസംതന്നെ. ഇങ്ങനെ സംസ്‌കൃതത്തിലെ 'വിദ്യ'യും ആംഗലത്തിലെ 'എഡ്യുക്കേഷനും' സമാനാര്‍ഥത്തെ വിളംബരം ചെയ്യുന്നതായി കാണാം. 'മനുഷ്യനിലെ പൂര്‍ണതയുടെ പ്രകാശനമാണ് വിദ്യ' എന്ന സ്വാമി വിവേകാനന്ദന്റെ ഉദ്‌ബോധനം ശ്രദ്ധാര്‍ഹമാണ്. പൂര്‍ണത പ്രകാശം പരത്തുമ്പോള്‍ മനുഷ്യന്‍ വിനയാന്വിതനാകാതിരിക്കുന്നതെങ്ങനെ?

നവരാത്രി

 നവരാത്രി
 ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.
Photoനവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും
സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌

Photo: ഇന്ന്‌ (23-OCT-2012) മഹാനവമി എല്ലാവര്ക്കും വിജയ ദശമി ആശംസകള്‍  














ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്
ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് ചടങ്ങുകളില്‍ ഒന്നാണ് വിദ്യാരംഭം. തമിഴ്നാട്ടില്‍ നവരാത്രിക്കാലത്ത് ബ്രാഹ്മണര്‍ കൊലുവയ്ക്കല്‍ എന്ന ആചാരം വളരെ പ്രധാനമായി ആചരിക്കുന്നു‍.കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവയും പേരുകേട്ടതാണ്.


ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്‌. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ്‌ ഈ ആഘോഷങ്ങളില്‍ പ്രാധാന്യം. എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത്‌ ദുര്‍ഗ്ഗാ പൂജയായിട്ടാണ്‌ ആഘോഷിക്കുന്നത്‌. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.


നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. ആയുധ പൂജയെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു.


വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും


നവരാത്രി വ്രതം

നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും

മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം
. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം.

മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും

പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും

ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്. നവരാത്രിയുടെ ആദ്യ ദിവസം രാവിലെ അംബികയെ പ്രതിഷ്ഠിച്ച് കലശസ്ഥാപനം ചെയ്യണം. ദേവീപ്രസാദം മാത്രം സേവിച്ച് തറയില്‍ കിടന്നുറങ്ങുകയും വേണം. പകല്‍ സമയം ശ്രീദേവി ഭാഗവതം പാരായണം ചെയ്യണം.
ഓരോ ദിവസവും അരിമാവ്, ഗോതമ്പുമാവ്, മുത്ത്, അക്ഷതം, കടല, പരിപ്പ്, മലര്‍, നാണയങ്ങള്‍, കര്‍പ്പൂരം എന്നിവ പൂജിക്കണം. മുല്ല, പിച്ചി, പാരിജാതം, ചെമ്പരത്തി, പനിനീര്‍പ്പൂവ്, താമരപ്പൂവ് എന്നിവ കൊണ്ടും ദേവിയെ പൂജിക്കാം. നമ്മുടെ തൊഴില്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ചന്ദനവും കുങ്കുമവും തൊട്ട് പൂജിച്ച് വണങ്ങണം

സരസ്വതി സ്തുതി


സരസ്വതിനമസ്തുഭ്യം

വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിര്‍ഭവതു മേ സദാ

സരസ്വതി മഹാദേവി

ത്രിഷ്ഠലോകേഷു പൂജിതേ
കാമരൂപി കലാജ്ഞാനി
നാനോ ദേവി സരസ്വതി

സുരാസുരൈഃ സേവിത പാദപങ്കജാ

കരേവിരാജത് കമനീയ പുസ്തകം
വിരിഞ്ചപത്നീ കമലാസന സ്ഥിതാ
സരസ്വതീ നൃത്യതു വാചിമേ സദാ

സരസ്വതി സരസിജ കേസര പ്രഭാ

തപസ്വിനി സിത കമലാസന പ്രിയാ
ഘനസ്തനീ കലേ വിലോല ലോചന
മനസ്സിനീ ഭവതു വരപ്രസാദിനീ

സരസ്വതീ നമസ്തുഭ്യം

സര്‍വദേവി നമോ നമഃ
ശാന്തരൂപാ ശശിധരേ:
സര്‍വയോഗേ നമേ നമ:

നിത്യാനന്ദേ നിരാധാരേ

നിഷ്കളായൈ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ

സൂക്ഷ്മരൂപേ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ

സൂക്ഷ്മരൂപേ നമോ നമഃ
ശബ്ദബ്രഹ്മി ചതുര്‍ഹസ്തേ
സര്‍വസിദ്ധൈ നമോ നമഃ

മുക്കാലംകൃത സര്‍വാംഗ്യൈ

മൂലാധാരേ നമോ നമഃ
മൂലമന്ത്രസ്വരൂപയൈ
മൂലശക്ത്യൈ നമോ നമഃ
വാണ്യൈവരദഹസ്തായൈ
വരദായൈ നമോ നമഃ

വേദായൈ വേദരൂപായൈ

വേദവേദ്യേ നമോ നമഃ
ഗുണദോഷ വിവര്‍ജിന്യൈ
ഗുണദീപ്ത്യൈ നമോ നമഃ

സര്‍വജ്ഞാനേ സദാനന്ദേ

സര്‍വരൂ‍പേ നമോ നമഃ
സര്‍വജ്ഞായൈ സദാനന്ദ
സമ്പന്നായൈ നമോ നമഃ

യോഗരൂപേ രമാദേന്യൈ

യോഗാനന്ദേ നമോ നമഃ
ദിവ്യജ്ഞായൈ ത്രിനേത്രായൈ
ദിവ്യമൂര്‍ത്ത്യൈ നമോ നമഃ

അര്‍ദ്ധചന്ദ്രധരേ ദേവി

ചന്ദ്രരൂപേ നമോ നമഃ
ചന്ദ്രാദിത്യസമേ ദേവി
ചന്ദ്രഭൂഷേ നമോ നമഃ

അണുരൂപേ മഹാരൂപേ

വിശ്വരൂപേ നമോ നമഃ
അണിമാദൃഷ്ട സിദ്ധായൈ
ആനന്ദായൈ നമോ നമഃ

ജ്ഞാനവിജ്ഞാനന്ദ്രായൈ

ജ്ഞാനമൂര്‍ത്തേ നമോ നമഃ
നാനോശാസ്ത്ര സ്വരൂപായൈ
നാനാരൂപേ നമോ നമഃ

പദ്മജേ പദ്മവംശേ ച

പദ്മരൂപേ നമോ നമഃ
പരമേഷ്ടൈ പരാമൂര്‍ത്ത്യൈ
നമസ്തേ പാപനാശിനി

മഹാദേവ്യൈ മഹാകാജ്യൈ

മഹാലക്ഷ്മൈ നമോ നമഃ
ബ്രഹ്മവിഷ്ണു ശിവാഖ്യായൈ
ബ്രഹ്മനാര്യൈ നമോ നമഃ

കമലാകര ഗേഗായൈ

കാമരൂപേ നമോ നമഃ
കപാലി പ്രണനാഥായൈ
കര്‍മ്മം, ചൈനമോ നമഃ

സരസ്വതി ധ്യാനശ്ലോകം


യാകുന്ദേതു തുഷാരഹാരധവളാ

യാശുഭ്രവസ്ത്രാ വൃതാ
യാവീണ വരദണ്ഡ മണ്ഡിതകരാ
യാശ്വേത പത്മാസനാ
യാബ്രഹ്മാച്യുത ശങ്കരപ്രഭുതിഭിര്‍
ഭേവൈഃസദാപൂജിതം
സാമാം പാതുസരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാഃ

നവരാത്രി മഹാത്മ്യം


നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം

പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു.

ബ്രഹ്മാണ്ഡത്തിലെ സര്‍വ്വപ്രധാനമായ സത്തയുടെ രൂപത്തില്‍

വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂര്‍ണ്ണ, സ്വതന്ത്ര, ആന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളില്‍ വ്യവഹരിച്ചുപോരുന്നു. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും അതില്‍ സന്നിധാനം ചെയ്തരുളുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു. ആ ജഗദംബിക സമസ്ത ജീവജാലങ്ങളെയും അനുഗ്രഹിപ്പാനായി പ്രത്യേകം മിന്നിവിളങ്ങുന്ന പുണ്യകാലമാണ് നവരാത്രികാലം.

ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാതികള്‍ക്കാണ്

പ്രാധാന്യമെങ്കിലും ശാരദീയ നവരാത്രിയാണ് നവരാത്രി ഉത്സവമായി ആചരിക്കുന്നത്. നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

വിദ്യാഃ സമസ്താസ്തവ ദേവിഭേദാഃ

സ്തിയഃ സമസ്താഃ സകലാ ജഗത്സു

എന്ന തത്വമായിരിക്കാം ഈ പൂജാസങ്കല്പത്തിന് പിന്നില്‍.

ദേവിയെ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍

നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.

ഗൃഹത്തില്‍ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി

അലങ്കരിച്ച് ദേവീ പൂജകള്‍ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാന്‍ കഴിവില്ലാത്തവര്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകള്‍ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്താല്‍ നവരാത്രിയുടെ സമ്പൂര്‍ണ്ണഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.

' ശരന്നവരാത്രി 'ആദ്ധ്യാത്മിക ചികിത്സ'യുടെ പര്‍വം

ശാരദീയ നവരാത്രിയുടെ ദിനങ്ങള്‍ ആദ്ധ്യാത്മിക ചികിത്സയുടെ സമയമാണെന്നാണ്‌ അഭിജ്ഞമതം. യഥാര്‍ത്ഥത്തില്‍ എല്ലാ നവരാത്രങ്ങളും മഹത്വമുള്ളവതന്നെയാണ്‌. ശരന്നവരാത്രമായാലും മേടമാസത്തിലെയോ കര്‍ക്കിടകത്തിലെയോ ഏതുമാകട്ടെ നവരാത്രങ്ങളെല്ലാം തന്നെ ഒരുപോലെ പ്രധാനമാണ്‌. പക്ഷേ, രണ്ടു നവരാത്രങ്ങളാണ്‌ മഹത്വപൂര്‍ണമായി പറഞ്ഞിട്ടുള്ളത്‌. ശാരദീയ നവരാത്രിയും വസന്തനവരാത്രിയും. രണ്ടു നവരാത്രങ്ങളിലും പ്രകൃതി വളരെയധികം ശാന്തമാണ്‌. അത്യധികം ഉഷ്ണമോ, ശീതമോ, വര്‍ഷമോ, വരള്‍ച്ചയോ, ഈ ദിവസങ്ങളില്‍ ഉണ്ടാകാറില്ല. എങ്കിലും ശരന്നവരാത്രിയ്ക്കുള്ള മഹത്വം ഏറ്റവും അധികമാണെന്നാണ്‌ പറയാറുള്ളത്‌. ഇതിന്റെ കാരണമെന്തായിരിക്കും. ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരം ശരന്നവരാത്രങ്ങള്‍ ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ്‌. ഉത്തരഭാരതത്തില്‍ 'ദേവീജാഗരണ്‍' എന്നാണ്‌ പറയുന്നത്‌. രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച്‌ ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്‌. ബ്രഹ്മാണ്ഡം മുഴുവനും വ്യാപിച്ചിരിക്കുന്ന ഊര്‍ജം ഈ ദിവസങ്ങളില്‍ വിശിഷ്ടമായി ജാഗ്രതാവസ്ഥയിലിരിക്കുന്നതുകൊണ്ട്‌ വിശ്വകുണ്ഡലിനീശക്തിയുടെ സുഷുമ്ന മാര്‍ഗം തുറന്നിരിക്കുമെന്നും യാതൊരു തടസ്സവും നേരിടുകയില്ലെന്നും ഭാരതീയ ആദ്ധ്യാത്മിക ചികിത്സ, വിധികളില്‍ പറഞ്ഞിരിക്കുന്നു.

ശയനം ബോധനാഖ്യം ച

നവരാത്രം ദ്വിധാ ഭവേത്‌
ശയനം ചൈത്രമാസീയമാ-
ശ്വിനസ്ഥം ച ബോധനം

നവരാത്രങ്ങള്‍ രണ്ടുവിധത്തിലാണ്‌. ആദ്യത്തേത്‌

ശയനത്തിന്റേയും രണ്ടാമത്തേത്‌ ജാഗരണത്തിന്റെയും. ഒന്നു ചൈത്രമാസത്തിലെ വസന്തനവരാത്രങ്ങള്‍ ശയനത്തിന്റെതാണെങ്കില്‍ ആശ്വിനത്തിലെ ശരന്നവരാത്രങ്ങള്‍ ജാഗരണത്തിന്റെ ദിനങ്ങളാണ്‌.

ജാഗരണം എന്നുപറയുന്നത്‌ വിശ്വകുണ്ഡലിനീ ശക്തിയുടെ

സുഷുമ്നാ മാര്‍ഗത്തില്‍ കൂടിയുള്ള ജാഗരണമാണ്‌. ബ്രഹ്മാണ്ഡത്തിലെ ഊര്‍ജങ്ങള്‍ ഈ ദിനങ്ങളില്‍ ഒരു വിശിഷ്ടരീതിയില്‍ സക്രിയമാകുന്നു. അന്തരീക്ഷത്തിലെ ശക്തി പ്രവാഹങ്ങള്‍, ഊര്‍ജസ്രോതസുകള്‍ വിശിഷ്ടരീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുകൊണ്ട്‌ ഈ ദിനങ്ങളില്‍ നടത്തുന്ന ഏത്‌ പ്രവര്‍ത്തിക്കും പതിന്മടങ്ങു ഫലമാണ്‌ ലഭിക്കുന്നതെന്നാണ്‌ ആദ്ധ്യാത്മിക ചികിത്സാ ശാസ്ത്രജ്ഞരുടെ അഭിമതം. ഈ സമയത്ത്‌ നടത്തുന്ന അല്‍പ്പസാധനകള്‍ക്കുപോലും അത്യധികം ഫലം ലഭിക്കുന്നതുകാരണം, പ്രാരബ്ധവശാല്‍ ഉണ്ടായിട്ടുള്ള ജടിലങ്ങളായ ദുര്‍യോഗങ്ങള്‍, പൂര്‍വജന്മങ്ങളിലെ സഞ്ചിത ദുഷ്കര്‍മങ്ങള്‍ എന്നിവ അനായാസമായി നശിക്കുന്നു. ഈ ദിനങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ചെയ്യപ്പെടുന്ന ആദ്ധ്യാത്മിക പ്രയത്നങ്ങള്‍ വ്യക്തിത്വത്തെ വികാരങ്ങളില്‍നിന്നും അതിശയകരമാംവിധത്തില്‍ മുക്തമാക്കി അതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

മഹര്‍ഷീശ്വരന്മാര്‍ ഇതിനെയാണ്‌ ഇങ്ങനെ പ്രതിപാദിച്ചിട്ടുള്ളത്‌.


ഏതസ്മാദപരം കിഞ്ചിത്‌,

വ്രതം നാസ്തി ധരാതലേ
ശാരദീയ നവരാത്രമിദം
പാവനം സുഖദം തദാ.
ആനന്ദം മോക്ഷദം ചൈവ,
സുഖ-സന്താനവര്‍ദ്ധനം
ശത്രുനാശകരം കാമം,
ഇമം പവിത്ര വ്രതം സദാ.

അതായത്‌, ഈ നവരാത്രവ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവും ഇല്ല തന്നെ. സാധകനെ പവിത്രനാക്കുകയും എല്ലാ ഐശ്വര്യങ്ങള്‍ക്കും പ്രാപ്തനാക്കുകയും ചെയ്യുന്നു.


എങ്ങനെയാണ്‌ ഈ നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്നും ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്‌.


നവമീ തിഥി പര്യന്തം

തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

പ്രഥമാതിഥി മുതല്‍ നവമി തിഥിവരെ സാധകന്‍ ഒരിക്കലനുഷ്ഠിച്ചുകൊണ്ട്‌ തപ സാധനാ ജപാദികളില്‍ ജപിക്കുകയും സത്യം മുതലായ സദാചാരവ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.


ചുരുക്കത്തില്‍ ശരന്നവരാത്രിയുടെ ദിനങ്ങളില്‍ തപസ്സിനും സാധനയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌.


നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും

സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം.

ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി,

സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.

ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌.


ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും,

സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈ മകളും സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതി ദേവി

കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.


സോഴ്സ് - വെബ്‌ദുനിയ