Monday, September 05, 2016

വിനായക ചതുര്‍ഥി


വിനായക ചതുർത്ഥിആശംസകൾ
ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും എന്നയാളുടെ ഫോട്ടോ
പാർവതി പരമേശ്വരന്മാരുടെ ഓമനപുത്രനായ ഗണേശ്വരന്റെ ജന്മദിനമാണ് . 
സെപ്റ്റംബർ 5 തിങ്കളാഴ്ചയാണ് ഈ പ്രാവശ്യത്തെ ചതുർഥി. ഗണേശനെ ആരാധിക്കാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നു പറയാം.
ഗണപതി എന്ന സങ്കല്പം തന്നെ വളരെ വിശാലമായ തലത്തില്‍ ഉള്ളതാണ് . എല്ലാവരും വിശ്വസിക്കുന്നത് ഗണപതി ശിവ -പാര്‍വതി മാരുടെ പുത്രന്‍ എന്നാണ്. എന്നാല്‍ മഹാഗണപതി വേറെയുണ്ട് . മഹാ -ഗണേശ -നിര്‍ഭിന്ന വിഘ്നയന്ത്ര പ്രഹര്‍ഷിതായെ നമ" എന്ന് ലളിതാ സഹസ്രനാമത്തില്‍ പറഞ്ഞിരിക്കുന്ന മഹാഗണേശന്‍ ശിവ പുത്രനല്ല. ബ്രഹ്മാണ്ട പുരാണത്തിലെ ലളിതോപാഖ്യാനത്തില്‍ ഭാണ്ടാസുരനെ കൊല്ലാന്‍ ദേവി അവന്‍റെ സൈന്യത്തെ തകര്‍ക്കുന്നതിന് ഗണപതിയെ അയയ്ക്കുന്നു . അന്ന് ശിവ -പാര്‍വതിമാര്‍ കണ്ടുമുട്ടിയിട്ടെയില്ല . പിന്നെ ആരാണ് ഗണപതി ? നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മഹാദേവന്‍ ആണ് ഗണപതി . ചുരുക്കത്തില്‍ ഗണപതി എന്നത് പ്രപഞ്ച സങ്കല്പം ആണ് . തലയ്ക്ക് ചേരാത്ത ഉടലും ,ഉടലിനു ചേരാത്ത വയറും ,വയറിനു ചേരാത്ത കാലും ,,ശരീരത്തിന് ചേരാത്ത വാഹനവും എല്ലാം ഗണപതിയുടെ മാത്രം പ്രത്യേകതയാണ് . പരസ്പ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ്‌ പ്രപഞ്ചം . അത് തന്നെ ഗണപതി .ദേവ -മനുഷ്യ -മൃഗ -പക്ഷി -വൃക്ഷ -ഗണ ങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത് . വിനായക ചതുര്‍ഥി ഭാരതം ഒട്ടാകെ ആഘോഷിക്കുന്നു . ബ്രഹ്മവൈവര്‍ത്ത പുരാണം ,ഗണേശപുരാണം എന്നിവയില്‍ ഇത് പറയുകയും ചെയ്യുന്നു . ഈ ദിവസം ചന്ദ്രനെ കാണരുത് എന്നാണ് സങ്കല്പം.
ഒരിക്കല്‍ പിറന്നാള്‍ ദിവസം വയര്‍ നിറയെ മോദകം കഴിച്ചിട്ട് എഴുനേല്‍ക്കുമ്പോള്‍ വീഴാന്‍ ഇടയായ ഗണപതി ഭഗവാനെ ചന്ദ്രന്‍ കളിയാക്കി എന്നും ..അന്നുമുതല്‍ ഈ ദിവസം ചന്ദ്രനെ കാണുന്നവര്‍ക്ക് മാനഹാനി ഉണ്ടാകുമെന്ന് ഭഗവാന്‍ ശപിച്ചു എന്നും പുരാണം പറയുന്നു . ഭഗവാന്‍ ശ്രീകൃഷ്ണന്‍ പോലും ഈ ദിവസം ചന്ദ്രനെ കണ്ടത്തിന്‍റെഫലമാണ് സ്യമന്തകം മോഷ്ട്ടിച്ചു എന്ന പേരുദോഷം ഉണ്ടാകാന്‍ കാരണം എന്ന് പുരാണത്തില്‍ പറയുന്നു . ഗണപതി പൂജയും ഹോമവും നടത്തി അതിനു പരിഹാരം കൃഷ്ണന്‍ കണ്ടു എന്നുമുണ്ട് . വടക്കേ ഇന്ത്യയില്‍ ആണ് ഈ ദിനം വിപുലമായി ആഘോഷിക്കുന്നത് . സിദ്ധി വിനായക പൂജ ,ദാനം ,സദ്യ ,കലാപരിപാടികള്‍ ,വിഗ്രഹ നിമഞ്ജനം ഇങ്ങനെ വലിയ ആഘോഷങ്ങള്‍ നമുക്കറിയാം . എന്തായാലും വിനായകനെ സ്തുതിക്കുക എന്നത് പ്രപഞ്ചത്തെ സ്തുതിക്കുക എന്നത് തന്നെയാണ് .

Tuesday, August 23, 2016

ശ്രീകൃഷ്ണജയന്തി (JANMASHTAMI)--


ശ്രീകൃഷ്ണജയന്തി (JANMASHTAMI)---ശ്രീകൃഷ്ണ ജന്മാഷ്ടമി






ശ്രീകൃഷ്ണ ജയന്തി ആശംസകള്‍


ശ്രീകൃഷ്ണജയന്തി
  ****************
ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്‍റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി.

ഉണ്ണിക്കണ്ണന്‍റെ ജന്മദിനം ആഘോഷമാക്കുവാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും.

 അഷ്ടമിരോഹിണി വ്രതം
---------------------------------
അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും അര്‍ദ്ധരാത്രിവരെ ശ്രീകൃഷ്ണ ജപങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്യണം എന്നാണ് ആചാര്യ വിധി. കന്മഷങ്ങള്‍ കളയാനും ഐശ്വര്യം കടന്നുവരുവാനുമാണ് അഷ്ടമിരോഹിണി വ്രതം അനുഷ്ഠിക്കുന്നത്.

ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ വ്രതം എടുക്കാം. പക്ഷെ, അതിരാവിലെയുള്ള കുളി, ഭക്ഷണത്തിലുള്ള നിയന്ത്രണം എന്നിവ പാലിച്ചേ മതിയാവൂ.


.


സപ്തമിയുടെ അന്ന് സൂര്യാസ്തമയം മുതല്‍ വേണം വ്രതം തുടങ്ങാന്‍. മത്സ്യ മാംസാദികള്‍ വെടിയുകയും ബ്രഹ്മചര്യം പാലിക്കുകയും ലഘുഭക്ഷണം പാലിക്കുകയും വേണം.


പിറ്റേന്ന് ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി തീര്‍ത്ഥപാനത്തോടെ വ്രതം അവസാനിപ്പിക്കാം. വ്രത ദിവസങ്ങളില്‍ രണ്ട് നേരം ക്ഷേത്ര ദര്‍ശനം വേണം. വൈഷ്ണവ മന്ത്രവും വിഷ്ണു സഹസ്രനാമവും ജപിക്കാവുന്നതാണ്.


ഓം നമോ ഭാഗവതേ വാസുദേവായ എന്ന 12 അക്ഷരങ്ങളുള്ള മന്ത്രമാണ് അഷ്ടമിരോഹിണി വ്രതത്തിന് ജപിക്കേണ്ടത്. ഇതിന് വെറും വാചാര്‍ത്ഥം മാത്രമല്ല അതീവ ഗൂഢമായ വേദാന്ത ദര്‍ശനങ്ങളും ഉണ്ട് എന്നാണ് അറിവുള്ളവര്‍ പറയുന്നത്.


അഷ്ടമി രോഹിണി ദിവസം ഭാഗവത പാരായണം ചെയ്യുന്നതും വളരെ നല്ലതാണ്. ഏറ്റവും ശക്തമായ പാപങ്ങളുടെ പിടിയില്‍ നിന്നു പോലും ഇതുമൂലം മോചനമുണ്ടാവും. അഷ്ടമിരോഹിണി വ്രതം ജാതകത്തില്‍ വ്യാഴം പ്രതികൂലമായി നില്‍ക്കുന്നവര്‍ക്കും വ്യാഴ ബുധ ദശകളില്‍ കഴിയുന്നവര്‍ക്കും വളരെയേറെ ഗുണം ചെയ്യും.



 ശ്രീകൃഷ്ണ ജന്മാഷ്ടമി.
പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപ് 3228 നാണ്. ഈ ദിവസം ജന്മാഷ്ടമി എന്ന പേരിലറിയപ്പെടുന്നു.കൃഷ്ണൻ മഥുരയിലെ രാജകുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചു. മഥുര കൃഷ്ണന്റെ മാതാപിതാക്കളുൾപ്പെടുന്ന യദുവംശത്തിന്റെ(യാദവന്മാർ) തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ കംസൻ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി ക
േട്ട കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു.തുടർന്ന് ദേവകി പ്രസവിച്ച എട്ട് കുട്ടികളേയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ്‌ ഐതീഹ്യം. അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകൾപ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമർക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണു സമ്പൂർണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തിൽ പിറവി കൊണ്ടത്.
കൃഷ്ണജനനം നടന്ന ഉടൻ തന്നെ വസുദേവർ, അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുന്നു.ഇതേത്തുടർന്ന
് കൃഷ്ണനും ബലരാമനും(ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്കു മാറ്റിയ ഗർഭം) സുഭദ്രയും(കൃഷ്ണനു ശേഷം ഉണ്ടായ നന്ദഗോപരുടേയും ദേവകിയുടേയും പുത്രി) രക്ഷപെടുന്നു.
വൃന്ദാവനത്തിലെ ഗോപാലന്മാരുടെ(കാലിയെ വളർത്തുന്നവർ) നേതാവാണ് നന്ദഗോപർ. കൃഷ്ണനെ കുട്ടിക്കാലത്തെപ്പറ്റിയുള്
ള കഥകളിൽ കൃഷ്ണന്റെ ഗോപാല ജീവിതവും വെണ്ണക്കള്ളനായി മാറുന്നതും, കംസനയച്ച പൂതനയും ശകടാസുരനേയും പോലുള്ള രാക്ഷസന്മാരെ നിഗ്രഹിക്കുന്നതിനേയും പറ്റി വർണ്ണിച്ചുകാണാം.യമുന(കാളിന്ദി) വിഷമയമാക്കി കാലിക്കൂട്ടങ്ങളുടെ മരണത്തിനിടയാക്കിയ കാളിയൻ എന്ന സർപ്പശ്രേഷ്ടനെ മർദ്ദിച്ചതും കൃഷ്ണന്റെ ബാല്യകാലകഥകളിൽ പ്രമുഖമാണ്. ക്ഷേത്രകലാരൂപങ്ങളിൽ കാളിയമർദ്ദനം വളരെ വിശേഷപ്പെട്ട സന്ദർഭമാണ്. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാൻ വേണ്ടി ഗോവർദ്ദനപർവ്വതത്തെ കൃഷ്ണൻ ഉയത്തിയതായും വിശ്വസിക്കുന്നു.
അവതാരലക്ഷ്യം
ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാൻ ഭഗവാൻ അവതരിച്ചുഎന്നാണ് വിശ്വാസം.

കുരുക്ഷേത്രയുദ്ധവും ഭഗവദ് ഗീതയുടെ അവതരണവും

പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.
എന്നാൽ യുദ്ധസമയത്ത് തന്റെ മറുപക്ഷത്ത് യുദ്ധോത്സുകരായി നിൽക്കുന്ന ബന്ധുജനങ്ങളെ കണ്ട അർജ്ജുനൻ മനസ്താപത്തോടെ താൻ യുദ്ധത്തിനില്ലെന്നും, ബന്ധുജനങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് നേടുന്ന സൗഭാഗ്യങ്ങളൊന്നും തനിക്കുവേണ്ടെന്നും കൃഷ്ണനെ അറിയിക്കുന്നു. ഈ സമയത്ത് സ്വധർമ്മമനുഷ്ടിക്കാൻ അർജ്ജുനനെ നിർബന്ധിച്ചുകൊണ്ട് കൃഷ്ണൻ ഉപദേശിച്ചതെന്നു കരുതപ്പെടുന്നതാണ് ശ്രീമദ് ഭഗവദ് ഗീത.

ഭാര്യമാർ

രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്വ, ഭദ്ര, ലക്ഷണ, കൂടാതെ നരകാസുരന്റെ അധീനതയിൽ നിന്നും മോചിപ്പിച്ച പതിനാറായിരം പേരും ചേർന്ന് പതിനാറായിരത്തി എട്ട്.

ഭക്തി എന്നത് ഏതെങ്കിലും ഒരു ദൈവവിശ്വാസവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതല്ല. എങ്കിലും ഹൈന്ദവവിശ്വാസത്തിൽ, പ്രത്യേകിച്ചും വൈഷ്ണവഭേദത്തിൽ ഭക്തിപ്രകാരവും നിർവൃതികാരകവുമായ ദൈവസങ്കല്പം കൃഷ്ണന്റേതാണ്.കൃഷ്ണഭക്തർ പ്രപഞ്ചത്തിന്റെ ആധാരം തന്നെ കൃഷ്ണലീലയിൽ അധിഷ്ടിതമാണെന്ന് വിശ്വസിക്കുന്നു.എല്ലാ കൂട്ടുകാര്‍ക്കും ഭക്തിയുടെ നിറവില്‍ ജന്മാഷ്ടമി ആശംസകള്‍ നേരുന്നു

Monday, August 22, 2016

പിറന്നാൾആഘോഷം

ഒരു വ്യക്തി ജനിച്ച ദിവസത്തിന്റെ വാർഷികം ആഘോഷിക്കുന്ന ദിവസമാണ് പിറന്നാൾ. പിറന്നാൾ പല രീതിയിൽ ആഘോഷിക്കുന്നു. സമ്മാനം നൽകുന്നതും ആളുകൾ ഒത്തുകൂടുന്നതുമെല്ലാം പിറന്നാളാഘോഷത്തിലെ പരമ്പരാഗത രീതികളാണ്. ഒരു വ്യക്തിക്ക് എത്ര പ്രായമായെന്ന് അറിയിക്കുന്നതിനായാണ് പിറന്നാൾ ആഘോഷിക്കുന്നത്
ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍
നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ. പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.

ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം. ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌.

ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌. ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും. ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌.

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.....2016

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.....


ശ്രീകൃഷ്ണ ജയന്തി ദിനം സമാധാനത്തിന്റെ ദിനം ആകട്ടെ













ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി.  .
മണ്ണും  ,മനസ്സും ,പ്രകൃതിയും കണ്ണന്റെ പിറന്നാള്‍ വരവേല്‍പ്പിനൊരുങ്ങുന്നു
ലോകനന്മയ്ക്കായി മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച ദിവസമാണ് . മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായിരുന്നത്കൊണ്ട് ശ്രീകൃഷ്ണന്‍റെ ജന്മദിവസം ജന്മാഷ്ടമിയായി അറിയപ്പെടുന്നു. ലോകത്ത് അധര്‍മ്മം കൂടുകയും ദുഷ്ട ജനങ്ങളുടെ ഭാരം ഭൂമീദേവിക്ക് അസഹ്യമാവുകയും ചെയ്തപ്പോള്‍ ധര്‍മ്മ സംരക്ഷണത്തിനും അങ്ങനെ ലോകനന്മയ്ക്കുമായാണ് ശ്രീകൃഷ്ണാവതാരം ഉണ്ടായത്.

മഹാവിഷ്ണുവിന്‍റെ പൂര്‍ണ്ണ അവതാരമാണ് ശ്രീകൃഷ്ണനും ,ശ്രീരാമനും .മത്സ്യം, കൂര്‍മ്മം, വരാഹം, പരശുരാമന്‍ എന്നിവയെല്ലാം അംശ അവതാരങ്ങളായാണ് കണക്കാക്കുന്നത്. അവ ഒരു ചെറിയ ചൈതന്യം സ്വീകരിച്ച് ഭൂമിയില്‍ വന്നു, അവരവരുടെ കര്‍മ്മം അനുഷ്ഠിച്ച് തിരിച്ചുപോയി എന്നാണ് വിശ്വാസം ..എന്നാല്‍ ജനിക്കുകയും മനുഷ്യനെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്ത അവതാരങ്ങളാണ് ശ്രീരാമനും ശ്രീകൃഷ്ണനും., ക്രിസ്തുവും , നബിയൂം എല്ലാം . വിഷ്ണു പൂര്‍ണ്ണ ചൈതന്യരൂപിയായി നേരിട്ട് ഭൂമിയില്‍ അവതരിച്ചത് ശ്രീകൃഷ്ണനായാണ് .മഹാഭാരത കഥയില്‍ ഗീതോപദേശം നല്‍കുന്ന ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനെ വിശ്വരൂപം കാണിച്ചു അനുഗ്രഹിക്കുന്നുണ്ട് അതിനാല്‍ ശ്രീകൃഷ്ണ ജയന്തിയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ഏറ്റവും പ്രധാനപ്പെട്ട ദിവസം .

ദേവകിയുടെ പുത്രനായി ജനിച്ച് യശോദയുടെയും നന്ദഗോപരുടെയും പുത്രനായി വളര്‍ന്ന്, ലോകം കണ്ട ഏറ്റവും വലിയ,നല്ല കാമുകനും ഭര്‍ത്താവും കൌശലക്കാരനും ഇടനിലക്കാരനും കൂടുതല്‍ ചൈതന്യവും ഒക്കെയുള്ള സാക്ഷാല്‍ കൃഷ്ണന്റെ , ഗുരുവായൂരപ്പന്റെ , കാര്‍മുകില്‍ വര്‍ണന്റെ ,മുരളീമാധവന്റെ ജന്മസുദിനത്തില്‍ എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.....

ശ്രീകൃഷ്ണ ജയന്തി സമാധാനത്തിന്റെ ദിനം ആകട്ടെ എന്ന് ആശിക്കുന്നു.

Tuesday, August 16, 2016

ചിങ്ങം 1 , ആവണിപ്പിറപ്പ്


119 ചിങ്ങം 1 , ആവണിപ്പിറപ്പ്
 *****************************
ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍ !!!! വറുതികള്‍ക്ക് വിട നല്കി ചിങ്ങപ്പുലരി ആഗതമായി. ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ ഷത്തെ വരവേല്ക്കാല്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു . കറുത്തിരുണ്ട കര്‍ക്കടക രാവുകള്‍ക്കപ്പുറം ചിങ്ങനിലാവില്‍ നാളുകളിലേക്ക് ഇനി കടക്കാം. ഓണത്തുമ്പികളുടെയും കൊയ്ത്തു പാട്ടിന്റെയും വരവറിയിച്ചു കൊണ്ടാണ് ചിങ്ങമാസത്തിന്റെ വരവ് . നന്മയുടെ പൂവിതളുകള്‍ പറിച്ചു സ്നേഹത്തിന്റെ പൂക്കളമെഴുതാല്‍ മനസും മുറ്റവും നമുക്ക് ഒരുക്കി വയ്ക്കാം . ... പൊന്നോണ മാസം എന്നതിന് ഉപരി ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനം ആയും നാം ആചരിക്കുന്നു . മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്താന്ന് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. വര്‍ഷം മുഴുവന്‍ സുഖവും സമ്പര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. പ്രത്യേകിച്ചും ഹിന്ദുക്കള്‍. എല്ലാ ഹിന്ദു ദേവാലയങ്ങളിലും പ്രത്യേക പൂജകളും ഉത്സവവും ഈ ദിവസം ഉണ്ടാവും. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍ !!!!


ചിങ്ങം 1 , ആവണിപ്പിറപ്പ്


119 ചിങ്ങം 1 , ആവണിപ്പിറപ്പ്
 *****************************
ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍ !!!! വറുതികള്‍ക്ക് വിട നല്കി ചിങ്ങപ്പുലരി ആഗതമായി. ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ ഷത്തെ വരവേല്ക്കാല്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു . കറുത്തിരുണ്ട കര്‍ക്കടക രാവുകള്‍ക്കപ്പുറം ചിങ്ങനിലാവില്‍ നാളുകളിലേക്ക് ഇനി കടക്കാം. ഓണത്തുമ്പികളുടെയും കൊയ്ത്തു പാട്ടിന്റെയും വരവറിയിച്ചു കൊണ്ടാണ് ചിങ്ങമാസത്തിന്റെ വരവ് . നന്മയുടെ പൂവിതളുകള്‍ പറിച്ചു സ്നേഹത്തിന്റെ പൂക്കളമെഴുതാല്‍ മനസും മുറ്റവും നമുക്ക് ഒരുക്കി വയ്ക്കാം . ... പൊന്നോണ മാസം എന്നതിന് ഉപരി ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനം ആയും നാം ആചരിക്കുന്നു . മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്താന്ന് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. വര്‍ഷം മുഴുവന്‍ സുഖവും സമ്പര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. പ്രത്യേകിച്ചും ഹിന്ദുക്കള്‍. എല്ലാ ഹിന്ദു ദേവാലയങ്ങളിലും പ്രത്യേക പൂജകളും ഉത്സവവും ഈ ദിവസം ഉണ്ടാവും. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍ !!!!


ചിങ്ങം 1 , ആവണിപ്പിറപ്പ്


119 ചിങ്ങം 1 , ആവണിപ്പിറപ്പ്
 *****************************
ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍ !!!! വറുതികള്‍ക്ക് വിട നല്കി ചിങ്ങപ്പുലരി ആഗതമായി. ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ ഷത്തെ വരവേല്ക്കാല്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു . കറുത്തിരുണ്ട കര്‍ക്കടക രാവുകള്‍ക്കപ്പുറം ചിങ്ങനിലാവില്‍ നാളുകളിലേക്ക് ഇനി കടക്കാം. ഓണത്തുമ്പികളുടെയും കൊയ്ത്തു പാട്ടിന്റെയും വരവറിയിച്ചു കൊണ്ടാണ് ചിങ്ങമാസത്തിന്റെ വരവ് . നന്മയുടെ പൂവിതളുകള്‍ പറിച്ചു സ്നേഹത്തിന്റെ പൂക്കളമെഴുതാല്‍ മനസും മുറ്റവും നമുക്ക് ഒരുക്കി വയ്ക്കാം . ... പൊന്നോണ മാസം എന്നതിന് ഉപരി ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനം ആയും നാം ആചരിക്കുന്നു . മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്താന്ന് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. വര്‍ഷം മുഴുവന്‍ സുഖവും സമ്പര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. പ്രത്യേകിച്ചും ഹിന്ദുക്കള്‍. എല്ലാ ഹിന്ദു ദേവാലയങ്ങളിലും പ്രത്യേക പൂജകളും ഉത്സവവും ഈ ദിവസം ഉണ്ടാവും. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍ !!!!


Monday, August 15, 2016

സ്വാതന്ത്ര്യദിനാശംസകള്‍ ..




 
WISH YOU ALL A HAPPY INDEPENDENCE DAY   2012  - from http://puthuparambtemple.blogspot.com

To all my dearest, sweetest and most loving Views............
One Nation, One Vision, One Identity
“No Nation is Perfect, it needs to be made perfect.”
Meri Pehchaan Mera India
Happy Independence Day .
 

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ..
 വന്തേ മാതരം...

പ്രാണനേക്കാള്‍ വലുതാണ്‌ പിറന്ന നാടിന്റെ അഭിമാനവും സ്വതത്ര്യവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ,ആ മഹാരദന്മാരുടെ ത്യാഗവും ചീന്തിയ ചോരയും ബലി നെല്‍കിയ ജീവിതവും നമുക്ക് മറക്കാതിരിക്കാം ,വീണ്ടുമൊരു അടി
മത്തത്തിലേക്ക് വീണുപോകാതിരിക്കാന്‍ ഓരോ ഭാരതീയനും കൈ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് ഈ സ്വാതന്ത്ര്യ ദിനത്തില്‍ നമുക്ക് ഒരു പ്രതിഞ്ഞ എടുക്കാം "സ്വന്തം ജീവനും രക്തവും നെല്കിയാണെങ്കിലും ഭാരതാംഭയുടെ വീരപുത്രന്മാര്‍ നേടി തന്ന ഈ സ്വാതന്ത്ര്യം നാം സംരക്ഷിക്കുക തന്നെ ചെയ്യും ".ഭാരത് മാതാ ക്കി ജയ്‌ .

 ========================
 വന്ദേ മാതരം
========================
 വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം

ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം

സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ

ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം

തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ

ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ

കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം

ധരണീം ഭരണീം മാതരം॥


=---==-=-=--==--=-=-==-=-=--=-
=-==-=-==

Saturday, July 23, 2016

ഗണേശാരാധന

ഗണേശാരാധന


നിത്യേന രാവിലെ സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് ദേഹശുദ്ധിവരുത്തി, ഈറനോ വെളുത്തതോ ആയ വസ്ത്രം ധരിച്ച് ഗണേശാരാധന തുടങ്ങാം. ഗണേശവിഗ്രഹമോ, ചിത്രമോ വെച്ച് അതിനു മുന്നിലെ നിലവിളക്കില്‍ നെയ്യോ, എണ്ണയോ ഒഴിച്ച് ദീപം തെളിയിക്കുക. വിഘ്‌നാദികളെ അകറ്റുന്ന ഗണേശനെ മനസ്സില്‍ ധ്യാനിച്ച് ശ്രീഗണേശസൂക്തങ്ങള്‍, ഗണേശസഹസ്രനാമം എന്നിവ ഭക്തിപൂര്‍വം ഉരുവിടുക. സാധാരണക്കാര്‍ക്ക് എളുപ്പം ചെയ്യാവുന്നതും അനുഭവം ഉണ്ടാക്കുന്നതും ആയ വിനായക ഉപാസന ഇതുതന്നെ.




വെള്ളിയാഴ്ചകളിലെ ഗണപതി ക്ഷേത്രദര്‍ശനം കൂടുതല്‍ ഫലം തരുമെന്നാണ് പറയപ്പെടുന്നത്. കറുകമാല ഗണപതിക്ക് പ്രിയങ്കരവും, അപ്പം, അട, മോദകം തുടങ്ങിയവ വളരെ ഇഷ്ടവുമാണ്. കേതുര്‍ദശയിലും കേതു അപഹാരങ്ങളിലും കഴിയുന്നവരുടെ ദുരിതങ്ങള്‍ ഒഴിവാക്കി കിട്ടുവാന്‍ വിനായക ചതുര്‍ത്ഥിദിനത്തില്‍ ഗൃഹത്തില്‍ ഗണപതിഹോമം നടത്തുന്നത് അതിശ്രേഷ്ഠമാണ്.





ആത്മീയചൈതന്യത്തിന്റെ കേന്ദ്രബിന്ദുവുമായ മൂലാധാരചക്രത്തിന്റെ അടിസ്ഥാനദേവതയാണ് ശ്രീ മഹാഗണപതി. നമ്മളില്‍ കുടികൊണ്ട് ശക്തിയും ബുദ്ധിയും പ്രവഹിപ്പിക്കുന്ന ശ്രീ മഹാഗണപതിയെ പ്രീതിപ്പെടുത്തി സര്‍വ്വവിഘ്‌നങ്ങളും അകറ്റി അഭീഷ്ടസിദ്ധി കൈവരിക്കുവാനുള്ള മഹാപുണ്യദിനം കൂടിയാണ് വിനായകചതുര്‍ത്ഥി. തുലാമാസത്തിലെ തിരുവോണം, മീനമാസത്തിലെ പൂരവും ശ്രീമഹാഗണപതിക്ക് പ്രധാനപ്പെട്ടദിനങ്ങളാണ്.





Saturday, July 16, 2016

രാമായണ മാസാചാരണം,

രാമായണ മാസാചാരണം


 ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!


വിണ്ടും ഒരു കര്‍ക്കിടക മാസം കു‌ടി
---------------------------------------
ര്‍ക്കിടകം - വറുതിപിടിമുറുക്കുന്ന ആടി മാസം - ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.

രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം. കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം. കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച്‌ വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത്‌ എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത്‌ തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു. കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്.
രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്. കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.

കൊടും വേനലില്‍ നിന്ന് പെട്ടന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ പോവുന്നു. അതുകൊണ്ട് വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖ ചികിത്സ പ്രസക്തമാവുന്നത്.


കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ ശാന്തിമന്ത്രം.ആയുര്‍ വേദത്തിന്‍റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കിടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍ വേദത്തില്‍ വിസര്‍ഗ്ഗ കാലമായാണ് കണക്കാക്കുന്നത്. സൂര്യന്‍ തന്‍റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം. അതുകൊണ്ട് ഇക്കാലത്തു വേണം
ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍ .

=---==-=-=--==--=-=-==-=-=--=-=-==-=-==



വീണ്ടും ഒരു രാമായയണ മാസം കൂടി വരവായി , ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാൽമീകീ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം.ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം. "മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.എല്ലവര്‍ക്കും ഈ പുണ്യമാസ അനുഗ്രഹം ഉണ്ടാവട്ടെ
=---==-=-=--==--=-=-==-=-=--=-=-==-=-==
കൊല്ലവര്‍ഷം ചിങ്ങം ഒന്നാം തിയ്യതി ആരംഭിച്ച് കര്‍ക്കടകം 30 തിയ്യതിയാണ് അവസാനിക്കുന്നത്. മീനചൂട് കഴിഞ്ഞ് വരുന്ന ഇടവപ്പാതിയിലെ കാലവര്‍ഷത്തെ എല്ലാവരും ആദരിക്കുമെങ്കിലും അതിന്റെ പ്രശ്‌നങ്ങള്‍ പലപ്പോഴും വിഷമങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള വര്‍ഷകാലത്തിന്റെ വിഷമങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി കര്‍ക്കിടകത്തില്‍ കൃഷിക്കാര്‍ക്കും മറ്റും ജോലിക്ക് പോവാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് കര്‍ക്കടകമാസത്തെ പഞ്ഞമാസം എന്ന് വിളിക്കുന്നത്. അങ്ങനെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേട്ടയാടുന്ന കര്‍ക്കടക മാസത്തില്‍ മാനസികമായ സ്വസ്ഥ്യത്തിനും ഈശ്വരസാധനയിലൂടെ ശുഭാപ്ത വിശ്വാസം സൃഷ്ടിക്കുവാനും ആണ് നാം രാമായണം പാരയണം ചെയ്യുന്നത്.

മിഥുനമാസത്തിന്റെ അവസാനത്തിലാണ് കര്‍ക്കടക സംക്രാന്തി ആചരിക്കുന്നത്. നമ്മുടെ വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ചേട്ടയെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കുന്നു. ഈ ആചാരം എല്ലാ ഗൃഹങ്ങളിലും .മുഖമുദ്രയാണ്. തുടര്‍ന്ന് നടത്തുന്ന ഭക്തിപാരായണമാണ് രാമായണ വായന.

കര്‍ക്കടക മാസത്തില്‍ ആഴ്ചയില്‍ 2 ദിവസമെങ്കിലും (ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും) ഇലക്കറികള്‍ കൊണ്ടുമാത്രം കറിയും ഉപ്പേരിയും ഉണ്ടാക്കി കഴിക്കുന്നത് നമ്മുടെ നാട്ടിലെ പഴയ കര്‍ക്കടകമാസ ആചാരമാണ്.
ത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമായ കാര്യമാണ്. ഇതില്‍ കര്‍ക്കടകമാസത്തില്‍ നാം പ്രത്യേക സ്ഥാനം തന്നെ നല്‍കിയിട്ടുണ്ട്. ചികിത്സയ്ക്ക് പറ്റിയ മാസമാണ് കര്‍ക്കടക മാസം എന്ന് പൊതുവെ അംഗകരിക്കപ്പെട്ടിട്ടുണ്ട്. ധാരാളം വിറ്റാമിന്‍ അടങ്ങിയ തവിടപ്പം ഈ മാസത്തില്‍ കഴിക്കാറുണ്ട്. ഇത്തരം ചികിത്സകളുടെ കൂടെ ധ്യാനവും യോഗയും അഭ്യസിക്കാറുണ്ട്. ”കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു” എന്നാണ് പഴമൊഴി. കര്‍ക്കിടക മാസം ദുരിതങ്ങളുടെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും മാസമായി നാം പണ്ടുമുതല്‍ വിശ്വസിച്ചുവരുന്നു.

പാലാഴി മഥന സമയത്ത് അമൃതകുംഭവുമായി ഉയര്‍ന്നുവന്ന വിഷ്ണു തേജസ്സായ ധന്വന്തരി ഭഗവാന്‍ ദേവന്മാര്‍ക്ക് അമരത്വം ലഭിക്കാനായി അമൃതം നല്‍കി. ദേവന്മാര്‍ അമൃതം സേവിച്ച ദിനത്തിന്റെ ഓര്‍മ്മയില്‍ നാം കര്‍ക്കിടക മാസത്തില്‍ വിശേഷാല്‍ ഔഷധ കൂട്ടുകളാല്‍ മരുന്ന് തയ്യാറാക്കി വിഷ്ണു ഭഗവാന് നിവേദിച്ച് അത് സേവിക്കുന്നു. പ്രസ്തുത ഔഷധ സേവ ആയുരാരോഗ്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സര്‍വ്വ ദേവപ്രീതിയും ഉണ്ടാകുമെന്ന് പൂര്‍വ്വസൂരികള്‍ പറയുന്നു.
കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം, ക്ഷേത്രദര്‍ശനം, ഔഷധസേവ, നാമപാരായണം മുതലായവയിലൂടെ നാം മോക്ഷപ്രാപ്തി കൈവരിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. കര്‍ക്കിടകം ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നാളുകളായാണ് കരുതപ്പെടുന്നത്. ദാരിദ്ര്യവും രോഗങ്ങളും മരണങ്ങളും കൂടുതലായി കാണപ്പെടുന്ന കര്‍ക്കിടകത്തിലാണ് രാമായണ മാസം ആചരിക്കപ്പെടുന്നത്. നാം അനുഭവിക്കുന്ന അദ്ധ്യാത്മികവും അധിഭൗതികവും അധിദൈവികവുമായ ദുഖങ്ങള്‍ക്ക് കാരണം വ്യക്തിയിലും സമൂഹത്തിലും സംഭവിക്കുന്ന ധര്‍മ്മലോപമാണെന്നും ധര്‍മ്മാചരണത്തിലൂടെ മാത്രമേ ശാശ്വത ദുഃഖവിമുക്തി സംഭവിക്കുകയുള്ളൂ എന്നും ആദ്ധ്യാത്മിക ആചാര്യന്മാരും ശാസ്ത്രങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ധര്‍മ്മ മൂര്‍ത്തിയായ രാമന്റെ കഥയായ രാമായണം പാരായണം ചെയ്ത് ധര്‍മ്മതത്വങ്ങള്‍ ഉള്‍ക്കൊണ്ട് ധര്‍മ്മപരരായിത്തീരുവാന്‍ നാം കര്‍ക്കിടകമാസം തെരഞ്ഞെടുത്തതും

വൈദ്യശാസ്ത്രത്തിന്റെ ദേവതയാണ് ധന്വന്തരി മൂര്‍ത്തി. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ ധന്വന്തരിമൂര്‍ത്തി പാലാഴിമഥനത്തിന്റെ അന്ത്യത്തില്‍ ദേവന്മാരുടെ ജരാനരകള്‍ മാറ്റുവാനുള്ള അമൃതകുംഭവുമായി പാലാഴിയില്‍നിന്നും ഉയര്‍ന്നുവന്നു എന്നാണ് ഐതിഹ്യം. ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളിലൂടെ സര്‍വ്വ വ്യാധി പ്രശമനത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ധന്വന്തരി ഹോമം ശാസ്ത്രങ്ങളാല്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. നൂറ്റിയെട്ട് ദുര്‍ലഭങ്ങളും ഔഷധവീര്യമാര്‍ന്നവയുമായ സസ്യങ്ങള്‍ ഹോമിക്കപ്പെടുന്ന ഈ സവിശേഷ ഹോമത്താല്‍ ചുറ്റപാടുമുള്ള പ്രദേശമാകെ രോഗാണുവിമുക്തമാക്കപ്പെടുന്നു. ഹോമധൂമം ശ്വസിക്കുന്നത് സര്‍വ്വരോഗ സംഹാരിയായ ഔഷധസേവയ്ക്ക് തുല്യമാണെന്ന് പറയപ്പെടുന്നു.


ഇതിന്റെയെല്ലാം ഒരു കാതലായ ഒരു ഭാഗമാണ് രാമായണ പാരായണം. ജ്യോതിശാസ്ത്രമനുസരിച്ച് കര്‍ക്കടകം ചികിത്സയ്ക്ക് പറ്റിയ മാസമാണ് കാരണം ഔഷധാരനായ ചന്ദ്രന്റെ സ്വക്ഷേത്രം കര്‍ക്കടകം എന്നതാണ് ഇതിന്റെ കാരണം. മേല്‍പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ ഈ ദുര്‍ഘട സമയത്തെ ധ്യാനത്തിന്റെയും ഭക്തിയുടെയും മാസമായി നാം വളരെക്കാലമായി അംഗകരിച്ചിട്ടുണ്ട്. അതനുസരിച്ച് നാം നടത്തുന്ന പല ആചാരങ്ങളും ഇതാണ് കാണിക്കുന്നത്. അതില്‍ പ്രധാനമായത് കര്‍ക്കടകത്തില്‍ അമാവാസി വ്രതം അനുഷ്ഠിക്കുന്നതും വായുബലി നടത്തുന്നതും പഞ്ചമഹായജ്ഞങ്ങളില്‍ ബ്രഹ്മയജ്ഞം, ദേവയജ്ഞം. പിതൃയജ്ഞം, ഭൂതയജ്ഞം, മനുഷ്യയജ്ഞം എന്നിവ നടത്തുന്നു. കര്‍ഷകരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതിനാണ് നാം ഇല്ലംനിറ നടത്താറുള്ളത്. ഔഷധസേവയുടെ ഭാഗമായി മുക്കുടി സേവിക്കലും കര്‍ക്കടക കഞ്ഞി കഴിക്കലും എല്ലാംതന്നെ കര്‍ക്കടകമാസത്തില്‍ നടത്തുന്ന ആചാരങ്ങളാണ്. ഇതില്‍ മാനസികാരോഗ്യത്തിനും ഏറ്റവും അത്യാവശ്യമാണ് രാമായണ പാരായണം.


രാമായണം ദേവസാരമാണ്. രാമായണത്തിലെ -ര- എന്ന ശബ്ദം പ്രതിനിധാനം ചെയ്യുന്നത് ഋഗ്വേദത്വത്തെയാണ്. -മ- സ്വാമത്തേയും -യ- യജുര്‍വേദത്തെയും -ണ-അഥര്‍വ്വവേദത്തെയും പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടാണ് വേദസാരമാണ് -ചതുര്‍വേദസാരമാണ് രാമായണം എന്ന് പറയുന്നത്. അയോധ്യാധിപതനായ ദശരഥന്റെ മൂത്തപുത്രന്‍ ശ്രീരാമന്റെ ജീവിത കഥ നാരദന്റെ ഉപദേശപ്രകാരമാണ് വാല്മീകി രാമായണം രചിച്ചത്.


=---==-=-=--==--=-=-==-=-=--=-=-==-=-==
സുഖചികിത്സയും ഔഷധക്കഞ്ഞിയും; എന്ത് ? എന്തിന് ? എങ്ങനെ ?

പഞ്ഞക്കര്‍ക്കിടകം, കള്ളക്കര്‍ക്കിടകം എന്നൊക്കെയാണ് കര്‍ക്കിടകത്തെ പഴമക്കാര്‍ വിളിച്ചിരുന്നത്. എങ്കിലും രാമായണ മാസമായ കര്‍ക്കിടകത്തിന് അതിന്റേതായ പവിത്രതയും ആത്മചൈതന്യവുമുണ്ട്.

പ്രകൃതിയും ഈശ്വരനും തമ്മില്‍ താദാത്മ്യം പ്രാപിച്ചുണ്ടാകുന്ന പുണ്യമാണ് കര്‍ക്കിടകത്തിന്റെ രാപകലുകള്‍ സമ്മാനിക്കുന്നത്. രാമായണപാരായണത്തിന്റെ ധന്യത പകലിരവുകളെ ഭക്തിസാന്ദ്രമാക്കുന്നു. പ്രകൃതിയാവട്ടെ എങ്ങും പച്ചപിടിച്ച് തളിരണിഞ്ഞും കാണപ്പെടുന്നു. തളിരിലകളുടെ മൃദുലതയാണ് കര്‍ക്കിടകത്തിന്റെ പ്രത്യേകത.

ഋതുക്കള്‍ മാറി വരുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍, കര്‍ക്കിടകത്തിന് മാത്രമായുള്ള ഋതുചര്യകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. കര്‍ക്കിടകം ആരോഗ്യ സംരക്ഷണത്തിന് ഉത്തമ കാലമാണെന്നാണ് പൈതൃകമായി കണക്കാക്കപ്പെടുന്നത്. സുഖചികിത്സയും എണ്ണപുരട്ടിയുള്ള കുളിയും ഉഴിച്ചിലും മരുന്നുകഞ്ഞിയുമെല്ലാം ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.


കൃഷികൊണ്ട് മാത്രം ജീവിച്ചിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു നമുക്ക്. പാടം ഒരുക്കല്‍ മുതല്‍ കൊയ്ത്തും മെതിയുമെല്ലാം ഉള്‍പ്പെടുന്ന അത്യധ്വാനമുള്ള പണികള്‍ക്ക് ഒരു അവസാനമുണ്ടാകുന്നത് ഏതാണ്ട് കര്‍ക്കിടകത്തോടെയാണ്. ഇടവം വരെയുള്ള തുടര്‍ച്ചയായ ദേഹാധ്വാനത്തിനു ശേഷം ഐശ്വര്യപൂര്‍ണമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് ഇത്തിരി വിശ്രമം. ശരീരത്തെയും മനസിനെയും ഒന്നു പാകമാക്കിയെടുക്കല്‍. സുഖ ചികിത്സയുടെയും മരുന്നുകഞ്ഞിയുടെയും പഴയകാല പ്രസക്തി ഇതായിരുന്നു.


കാര്‍ഷിക സംസ്‌കൃതിയുടെ കാലഘട്ടം ഏതാണ്ട് അവസാനിച്ചെങ്കിലും വിശ്രമമില്ലാത്ത പല ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്ന പുതിയ തലമുറയും കര്‍ക്കിടകകാലത്തെ ചിട്ടകള്‍ ഏറെക്കുറേ അനുവര്‍ത്തിക്കേണ്ടതാണ്. ആയൂര്‍വേദത്തോട് വിദേശികള്‍ കാട്ടിയ താല്പര്യം നമ്മുടെ നാട്ടുകാരും തിരിച്ചറിഞ്ഞ് കര്‍ക്കിടകത്തില്‍ സുഖചികിത്‌സാകേന്ദ്രങ്ങളില്‍ ധാരാളമായി എത്തുന്നു.


വിശ്വസനീയ കേന്ദ്രങ്ങളും കളളനാണയങ്ങളും ഈ രംഗത്തുളളതിനാല്‍ മത്സരം വര്‍ധിക്കാറുമുണ്ട്. അതിനാല്‍ കര്‍ക്കിടകം ആയുര്‍വേദ ചികിത്‌സാ കേന്ദ്രങ്ങള്‍ക്ക് പഞ്ഞകാലമല്ല, മറിച്ച് കൊയ്ത്തുകാലമാണ്. നമുക്ക് കര്‍ക്കിടകത്തിലെ നന്മയുളള ചികിത്‌സയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കാം. അതാകും ആരോഗ്യത്തിന് ഗുണപ്രദം.


രോഗമില്ലാത്ത അവസ്ഥയ്ക്കാണ് ആരോഗ്യം എന്നു പറയുന്നത്. ആരോഗ്യം ശരീരത്തിന്റെ ശുദ്ധി മാത്രമല്ല, മനസ്സിന്റെ പ്രസന്നത കൂടിയാണ്. ശരീരത്തിന്റെ കോശങ്ങള്‍ അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം പുതിയവ ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രക്രിയ അനസ്യൂതം തുടരുന്നതിനാല്‍ ശരീരകോശങ്ങളില്‍ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടും. രോഗാവസ്ഥമൂലവും മാലിന്യം ഉണ്ടാവാം. ഈ മാലിന്യങ്ങള്‍ ശരീരത്തിന്റെ സ്വഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. ശരീരകോശങ്ങളെ ഇത്തരം മാലിന്യങ്ങളില്‍ നിന്ന് മുക്തമായി നിലനിര്‍ത്തേണ്ടത് ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ഈ മാലിന്യനിര്‍മ്മാര്‍ജനം മുന്നില്‍ കണ്ടാണ് ആയുര്‍വേദത്തില്‍ ദിനചര്യയും ഋതുചര്യയും സുഖചികിത്സയും ചിട്ടപ്പെടുത്തിയിട്ടുള്ളത്.


സുഖചികിത്സ

അനുഭവ സമ്പത്തുള്ള ആയുര്‍വേദ ആചാര്യന്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സുഖചികിത്സ വര്‍ഷം മുഴുവനും ഉന്മേഷം പ്രദാനം ചെയ്യുന്നു. പഥ്യം നിര്‍ബന്ധമായും പാലിക്കണം. ഉച്ചത്തിലുള്ള സംസാരം, ക്ഷോഭം, വിരുദ്ധാഹാരം, ലൈംഗികബന്ധം എന്നിവപോലും അനുവദനീയമല്ല. സുഖചികിത്സ നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

ഋതുക്കള്‍ മാറിവരുമ്പോള്‍ കാലാവസ്ഥയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതില്‍ നിന്നാണ് സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം. കര്‍ക്കിടകം മുതല്‍ കന്നി പകുതി വരെ സുഖചികിത്സ നടത്താം. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖചികിത്സ നടത്താറില്ല.


സാധാരണയായി ഏഴ്/പതിനാല്/ഇരുപത്തിയൊന്ന് ദിവസങ്ങള്‍ ആണ് സുഖചികിത്സയ്ക്കു വേണ്ടിവരുന്ന കാലഘട്ടം. തിരക്കുപിടിച്ച് രണ്ടും മൂന്നും ദിവസംകൊണ്ട് ചികിത്സ ചെയ്തു തീര്‍ക്കുന്നവരുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സുഖചികിത്സയുടെ ഭാഗമായി വരുന്നില്ലെങ്കിലും പിഴിച്ചില്‍, ധാര, ഉഴിച്ചല്‍, കിഴി, ശിരോവസ്തി തുടങ്ങിയ കേരളത്തിന്റെ സംസ്‌കാരവുമായി ബന്ധമുള്ള കേരളീയ ചികിത്സകളും ഇതോടൊപ്പം ചെയ്തുവരാറുണ്ട്. വിദഗ്ധനായ ഒരു ആയുര്‍വേദ ചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ.


തേച്ചുകുളി

കര്‍ക്കിടകത്തില്‍ തേച്ചുകുളിക്ക് വലിയ പ്രാധാന്യമുണ്ട്. സുഗന്ധ തൈലം, ഔഷധങ്ങള്‍, എന്നിവ ചേര്‍ത്തു കാച്ചിയ എണ്ണ നെറുക മുതല്‍ കാലിനടിയില്‍ വരെ തേച്ചുപിടിപ്പിക്കണം. ഇത് ക്ഷീണം അകറ്റി, ബലം വര്‍ദ്ധിപ്പിച്ച് ദേഹം പുഷ്ടിപ്പെടുത്തുന്നു. ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കാം. പക്ഷേ തല ചൂടുവെള്ളത്തില്‍ കഴുകരുത്. ഇവകൂടാതെ പിഴിച്ചില്‍, ധാര, ഉഴിച്ചില്‍, കിഴി, ശിരോവസ്തി, പഞ്ചകര്‍മ്മ തുടങ്ങിയവയെല്ലാം കര്‍ക്കിടക ചികിത്സയില്‍ പ്രാധാന്യമുള്ളതാണ്. രക്തയോട്ടം കൂട്ടാനും ഉണര്‍വ്വുണ്ടാകാനും ശരീരബലം വര്‍ദ്ധിപ്പിക്കുവാനും ഇത് നല്ലതാണ്. ആരോഗ്യരക്ഷയ്ക്ക് അത്യന്തം മേന്‍മയേറിയ കര്‍ക്കിടക ചികിത്സ ശരീര ദൃഢത മാത്രമല്ല മനസിന്റെ പ്രസരിപ്പും പ്രസന്നതയും വീണ്ടെടുത്ത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സൗഖ്യമേകുകയും ചെയ്യും.
ഔഷധക്കഞ്ഞി
കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞിക്കാണ്. പച്ചിലമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതില്‍ പൊടിയരിയിട്ടു വേവിച്ചുണ്ടാക്കുന്ന മരുന്നുകഞ്ഞിയാണ് ഈ സമയത്ത് ഉത്തമം. കീഴാര്‍നെല്ലി, നിലപ്പന, തഴുതാമ, കറുക, തിരുതാളി, തൊട്ടാവാടി ഇവയെല്ലാം മരുന്നുകഞ്ഞിക്ക് ഉപയോഗിക്കാറുണ്ട്.

മരുന്നുകഞ്ഞി സുഖചികിത്സയുടെ ഭാഗമായല്ലാതെയും സേവിക്കാം. തഴുതാമക്കഷായത്തിലും ഞെരിഞ്ഞില്‍ക്കഷായത്തിലും കഞ്ഞി വേവിക്കാറുണ്ട്.


വാതരോഗങ്ങള്‍ക്കും പിത്താശയരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കും ഉലുവക്കഞ്ഞി നല്ലതാണ്. പത്തു ദിവസം വരെ മരുന്നു കഞ്ഞി സേവിക്കാം. വാതം, പിത്തം, വായു, വിശപ്പില്ലായ്മ, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം മരുന്നു കഞ്ഞി സിദ്ധൗഷധമാണ്.


മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധക്കഞ്ഞി. മഴക്കാലത്ത് പൊതുവെ "അഗ്‌നിദീപ്തി" കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടകക്കഞ്ഞിയുടെ ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

രാമായണ മാസാചാരണം,

രാമായണ മാസാചാരണം


 ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!


വിണ്ടും ഒരു കര്‍ക്കിടക മാസം കു‌ടി
---------------------------------------
ര്‍ക്കിടകം - വറുതിപിടിമുറുക്കുന്ന ആടി മാസം - ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.

രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം.
കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം. കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച്‌ വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത്‌ എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത്‌ തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.
കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്.
രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്. കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.

കൊടും വേനലില്‍ നിന്ന് പെട്ടന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ പോവുന്നു. അതുകൊണ്ട് വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖ ചികിത്സ പ്രസക്തമാവുന്നത്.


കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ ശാന്തിമന്ത്രം.ആയുര്‍ വേദത്തിന്‍റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കിടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍ വേദത്തില്‍ വിസര്‍ഗ്ഗ കാലമായാണ് കണക്കാക്കുന്നത്. സൂര്യന്‍ തന്‍റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം. അതുകൊണ്ട് ഇക്കാലത്തു വേണം
ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍ .

=---==-=-=--==--=-=-==-=-=--=-=-==-=-==


വീണ്ടും ഒരു രാമായയണ മാസം കൂടി വരവായി , ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാൽമീകീ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം.ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം. "മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.എല്ലവര്‍ക്കും ഈ പുണ്യമാസ അനുഗ്രഹം ഉണ്ടാവട്ടെ
=---==-=-=--==--=-=-==-=-=--=-=-==-=-==
കൊല്ലവര്‍ഷം ചിങ്ങം ഒന്നാം തിയ്യതി ആരംഭിച്ച് കര്‍ക്കടകം 30 തിയ്യതിയാണ് അവസാനിക്കുന്നത്. മീനചൂട് കഴിഞ്ഞ് വരുന്ന ഇടവപ്പാതിയിലെ കാലവര്‍ഷത്തെ എല്ലാവരും ആദരിക്കുമെങ്കിലും അതിന്റെ പ്രശ്‌നങ്ങള്‍ പലപ്പോഴും വിഷമങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള വര്‍ഷകാലത്തിന്റെ വിഷമങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി കര്‍ക്കിടകത്തില്‍ കൃഷിക്കാര്‍ക്കും മറ്റും ജോലിക്ക് പോവാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് കര്‍ക്കടകമാസത്തെ പഞ്ഞമാസം എന്ന് വിളിക്കുന്നത്. അങ്ങനെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേട്ടയാടുന്ന കര്‍ക്കടക മാസത്തില്‍ മാനസികമായ സ്വസ്ഥ്യത്തിനും ഈശ്വരസാധനയിലൂടെ ശുഭാപ്ത വിശ്വാസം സൃഷ്ടിക്കുവാനും ആണ് നാം രാമായണം പാരയണം ചെയ്യുന്നത്.

മിഥുനമാസത്തിന്റെ അവസാനത്തിലാണ് കര്‍ക്കടക സംക്രാന്തി ആചരിക്കുന്നത്. നമ്മുടെ വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ചേട്ടയെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കുന്നു. ഈ ആചാരം എല്ലാ ഗൃഹങ്ങളിലും .മുഖമുദ്രയാണ്. തുടര്‍ന്ന് നടത്തുന്ന ഭക്തിപാരായണമാണ് രാമായണ വായന.

കര്‍ക്കടക മാസത്തില്‍ ആഴ്ചയില്‍ 2 ദിവസമെങ്കിലും (ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും) ഇലക്കറികള്‍ കൊണ്ടുമാത്രം കറിയും ഉപ്പേരിയും ഉണ്ടാക്കി കഴിക്കുന്നത് നമ്മുടെ നാട്ടിലെ പഴയ കര്‍ക്കടകമാസ ആചാരമാണ്.
ത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമായ കാര്യമാണ്. ഇതില്‍ കര്‍ക്കടകമാസത്തില്‍ നാം പ്രത്യേക സ്ഥാനം തന്നെ നല്‍കിയിട്ടുണ്ട്. ചികിത്സയ്ക്ക് പറ്റിയ മാസമാണ് കര്‍ക്കടക മാസം എന്ന് പൊതുവെ അംഗകരിക്കപ്പെട്ടിട്ടുണ്ട്. ധാരാളം വിറ്റാമിന്‍ അടങ്ങിയ തവിടപ്പം ഈ മാസത്തില്‍ കഴിക്കാറുണ്ട്. ഇത്തരം ചികിത്സകളുടെ കൂടെ ധ്യാനവും യോഗയും അഭ്യസിക്കാറുണ്ട്. ”കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു” എന്നാണ് പഴമൊഴി. കര്‍ക്കിടക മാസം ദുരിതങ്ങളുടെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും മാസമായി നാം പണ്ടുമുതല്‍ വിശ്വസിച്ചുവരുന്നു.

പാലാഴി മഥന സമയത്ത് അമൃതകുംഭവുമായി ഉയര്‍ന്നുവന്ന വിഷ്ണു തേജസ്സായ ധന്വന്തരി ഭഗവാന്‍ ദേവന്മാര്‍ക്ക് അമരത്വം ലഭിക്കാനായി അമൃതം നല്‍കി. ദേവന്മാര്‍ അമൃതം സേവിച്ച ദിനത്തിന്റെ ഓര്‍മ്മയില്‍ നാം കര്‍ക്കിടക മാസത്തില്‍ വിശേഷാല്‍ ഔഷധ കൂട്ടുകളാല്‍ മരുന്ന് തയ്യാറാക്കി വിഷ്ണു ഭഗവാന് നിവേദിച്ച് അത് സേവിക്കുന്നു. പ്രസ്തുത ഔഷധ സേവ ആയുരാരോഗ്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സര്‍വ്വ ദേവപ്രീതിയും ഉണ്ടാകുമെന്ന് പൂര്‍വ്വസൂരികള്‍ പറയുന്നു.
കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം, ക്ഷേത്രദര്‍ശനം, ഔഷധസേവ, നാമപാരായണം മുതലായവയിലൂടെ നാം മോക്ഷപ്രാപ്തി കൈവരിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. കര്‍ക്കിടകം ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നാളുകളായാണ് കരുതപ്പെടുന്നത്. ദാരിദ്ര്യവും രോഗങ്ങളും മരണങ്ങളും കൂടുതലായി കാണപ്പെടുന്ന കര്‍ക്കിടകത്തിലാണ് രാമായണ മാസം ആചരിക്കപ്പെടുന്നത്. നാം അനുഭവിക്കുന്ന അദ്ധ്യാത്മികവും അധിഭൗതികവും അധിദൈവികവുമായ ദുഖങ്ങള്‍ക്ക് കാരണം വ്യക്തിയിലും സമൂഹത്തിലും സംഭവിക്കുന്ന ധര്‍മ്മലോപമാണെന്നും ധര്‍മ്മാചരണത്തിലൂടെ മാത്രമേ ശാശ്വത ദുഃഖവിമുക്തി സംഭവിക്കുകയുള്ളൂ എന്നും ആദ്ധ്യാത്മിക ആചാര്യന്മാരും ശാസ്ത്രങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ധര്‍മ്മ മൂര്‍ത്തിയായ രാമന്റെ കഥയായ രാമായണം പാരായണം ചെയ്ത് ധര്‍മ്മതത്വങ്ങള്‍ ഉള്‍ക്കൊണ്ട് ധര്‍മ്മപരരായിത്തീരുവാന്‍ നാം കര്‍ക്കിടകമാസം തെരഞ്ഞെടുത്തതും

വൈദ്യശാസ്ത്രത്തിന്റെ ദേവതയാണ് ധന്വന്തരി മൂര്‍ത്തി. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ ധന്വന്തരിമൂര്‍ത്തി പാലാഴിമഥനത്തിന്റെ അന്ത്യത്തില്‍ ദേവന്മാരുടെ ജരാനരകള്‍ മാറ്റുവാനുള്ള അമൃതകുംഭവുമായി പാലാഴിയില്‍നിന്നും ഉയര്‍ന്നുവന്നു എന്നാണ് ഐതിഹ്യം. ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളിലൂടെ സര്‍വ്വ വ്യാധി പ്രശമനത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ധന്വന്തരി ഹോമം ശാസ്ത്രങ്ങളാല്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. നൂറ്റിയെട്ട് ദുര്‍ലഭങ്ങളും ഔഷധവീര്യമാര്‍ന്നവയുമായ സസ്യങ്ങള്‍ ഹോമിക്കപ്പെടുന്ന ഈ സവിശേഷ ഹോമത്താല്‍ ചുറ്റപാടുമുള്ള പ്രദേശമാകെ രോഗാണുവിമുക്തമാക്കപ്പെടുന്നു. ഹോമധൂമം ശ്വസിക്കുന്നത് സര്‍വ്വരോഗ സംഹാരിയായ ഔഷധസേവയ്ക്ക് തുല്യമാണെന്ന് പറയപ്പെടുന്നു.


ഇതിന്റെയെല്ലാം ഒരു കാതലായ ഒരു ഭാഗമാണ് രാമായണ പാരായണം. ജ്യോതിശാസ്ത്രമനുസരിച്ച് കര്‍ക്കടകം ചികിത്സയ്ക്ക് പറ്റിയ മാസമാണ് കാരണം ഔഷധാരനായ ചന്ദ്രന്റെ സ്വക്ഷേത്രം കര്‍ക്കടകം എന്നതാണ് ഇതിന്റെ കാരണം. മേല്‍പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ ഈ ദുര്‍ഘട സമയത്തെ ധ്യാനത്തിന്റെയും ഭക്തിയുടെയും മാസമായി നാം വളരെക്കാലമായി അംഗകരിച്ചിട്ടുണ്ട്. അതനുസരിച്ച് നാം നടത്തുന്ന പല ആചാരങ്ങളും ഇതാണ് കാണിക്കുന്നത്. അതില്‍ പ്രധാനമായത് കര്‍ക്കടകത്തില്‍ അമാവാസി വ്രതം അനുഷ്ഠിക്കുന്നതും വായുബലി നടത്തുന്നതും പഞ്ചമഹായജ്ഞങ്ങളില്‍ ബ്രഹ്മയജ്ഞം, ദേവയജ്ഞം. പിതൃയജ്ഞം, ഭൂതയജ്ഞം, മനുഷ്യയജ്ഞം എന്നിവ നടത്തുന്നു. കര്‍ഷകരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതിനാണ് നാം ഇല്ലംനിറ നടത്താറുള്ളത്. ഔഷധസേവയുടെ ഭാഗമായി മുക്കുടി സേവിക്കലും കര്‍ക്കടക കഞ്ഞി കഴിക്കലും എല്ലാംതന്നെ കര്‍ക്കടകമാസത്തില്‍ നടത്തുന്ന ആചാരങ്ങളാണ്. ഇതില്‍ മാനസികാരോഗ്യത്തിനും ഏറ്റവും അത്യാവശ്യമാണ് രാമായണ പാരായണം.


രാമായണം ദേവസാരമാണ്. രാമായണത്തിലെ -ര- എന്ന ശബ്ദം പ്രതിനിധാനം ചെയ്യുന്നത് ഋഗ്വേദത്വത്തെയാണ്. -മ- സ്വാമത്തേയും -യ- യജുര്‍വേദത്തെയും -ണ-അഥര്‍വ്വവേദത്തെയും പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടാണ് വേദസാരമാണ് -ചതുര്‍വേദസാരമാണ് രാമായണം എന്ന് പറയുന്നത്. അയോധ്യാധിപതനായ ദശരഥന്റെ മൂത്തപുത്രന്‍ ശ്രീരാമന്റെ ജീവിത കഥ നാരദന്റെ ഉപദേശപ്രകാരമാണ് വാല്മീകി രാമായണം രചിച്ചത്.


=---==-=-=--==--=-=-==-=-=--=-=-==-=-==
സുഖചികിത്സയും ഔഷധക്കഞ്ഞിയും; എന്ത് ? എന്തിന് ? എങ്ങനെ ?

പഞ്ഞക്കര്‍ക്കിടകം, കള്ളക്കര്‍ക്കിടകം എന്നൊക്കെയാണ് കര്‍ക്കിടകത്തെ പഴമക്കാര്‍ വിളിച്ചിരുന്നത്. എങ്കിലും രാമായണ മാസമായ കര്‍ക്കിടകത്തിന് അതിന്റേതായ പവിത്രതയും ആത്മചൈതന്യവുമുണ്ട്.

പ്രകൃതിയും ഈശ്വരനും തമ്മില്‍ താദാത്മ്യം പ്രാപിച്ചുണ്ടാകുന്ന പുണ്യമാണ് കര്‍ക്കിടകത്തിന്റെ രാപകലുകള്‍ സമ്മാനിക്കുന്നത്. രാമായണപാരായണത്തിന്റെ ധന്യത പകലിരവുകളെ ഭക്തിസാന്ദ്രമാക്കുന്നു. പ്രകൃതിയാവട്ടെ എങ്ങും പച്ചപിടിച്ച് തളിരണിഞ്ഞും കാണപ്പെടുന്നു. തളിരിലകളുടെ മൃദുലതയാണ് കര്‍ക്കിടകത്തിന്റെ പ്രത്യേകത.

ഋതുക്കള്‍ മാറി വരുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍, കര്‍ക്കിടകത്തിന് മാത്രമായുള്ള ഋതുചര്യകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. കര്‍ക്കിടകം ആരോഗ്യ സംരക്ഷണത്തിന് ഉത്തമ കാലമാണെന്നാണ് പൈതൃകമായി കണക്കാക്കപ്പെടുന്നത്. സുഖചികിത്സയും എണ്ണപുരട്ടിയുള്ള കുളിയും ഉഴിച്ചിലും മരുന്നുകഞ്ഞിയുമെല്ലാം ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.


കൃഷികൊണ്ട് മാത്രം ജീവിച്ചിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു നമുക്ക്. പാടം ഒരുക്കല്‍ മുതല്‍ കൊയ്ത്തും മെതിയുമെല്ലാം ഉള്‍പ്പെടുന്ന അത്യധ്വാനമുള്ള പണികള്‍ക്ക് ഒരു അവസാനമുണ്ടാകുന്നത് ഏതാണ്ട് കര്‍ക്കിടകത്തോടെയാണ്. ഇടവം വരെയുള്ള തുടര്‍ച്ചയായ ദേഹാധ്വാനത്തിനു ശേഷം ഐശ്വര്യപൂര്‍ണമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് ഇത്തിരി വിശ്രമം. ശരീരത്തെയും മനസിനെയും ഒന്നു പാകമാക്കിയെടുക്കല്‍. സുഖ ചികിത്സയുടെയും മരുന്നുകഞ്ഞിയുടെയും പഴയകാല പ്രസക്തി ഇതായിരുന്നു.


കാര്‍ഷിക സംസ്‌കൃതിയുടെ കാലഘട്ടം ഏതാണ്ട് അവസാനിച്ചെങ്കിലും വിശ്രമമില്ലാത്ത പല ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്ന പുതിയ തലമുറയും കര്‍ക്കിടകകാലത്തെ ചിട്ടകള്‍ ഏറെക്കുറേ അനുവര്‍ത്തിക്കേണ്ടതാണ്. ആയൂര്‍വേദത്തോട് വിദേശികള്‍ കാട്ടിയ താല്പര്യം നമ്മുടെ നാട്ടുകാരും തിരിച്ചറിഞ്ഞ് കര്‍ക്കിടകത്തില്‍ സുഖചികിത്‌സാകേന്ദ്രങ്ങളില്‍ ധാരാളമായി എത്തുന്നു.


വിശ്വസനീയ കേന്ദ്രങ്ങളും കളളനാണയങ്ങളും ഈ രംഗത്തുളളതിനാല്‍ മത്സരം വര്‍ധിക്കാറുമുണ്ട്. അതിനാല്‍ കര്‍ക്കിടകം ആയുര്‍വേദ ചികിത്‌സാ കേന്ദ്രങ്ങള്‍ക്ക് പഞ്ഞകാലമല്ല, മറിച്ച് കൊയ്ത്തുകാലമാണ്. നമുക്ക് കര്‍ക്കിടകത്തിലെ നന്മയുളള ചികിത്‌സയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കാം. അതാകും ആരോഗ്യത്തിന് ഗുണപ്രദം.


രോഗമില്ലാത്ത അവസ്ഥയ്ക്കാണ് ആരോഗ്യം എന്നു പറയുന്നത്. ആരോഗ്യം ശരീരത്തിന്റെ ശുദ്ധി മാത്രമല്ല, മനസ്സിന്റെ പ്രസന്നത കൂടിയാണ്. ശരീരത്തിന്റെ കോശങ്ങള്‍ അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം പുതിയവ ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രക്രിയ അനസ്യൂതം തുടരുന്നതിനാല്‍ ശരീരകോശങ്ങളില്‍ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടും. രോഗാവസ്ഥമൂലവും മാലിന്യം ഉണ്ടാവാം. ഈ മാലിന്യങ്ങള്‍ ശരീരത്തിന്റെ സ്വഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. ശരീരകോശങ്ങളെ ഇത്തരം മാലിന്യങ്ങളില്‍ നിന്ന് മുക്തമായി നിലനിര്‍ത്തേണ്ടത് ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ഈ മാലിന്യനിര്‍മ്മാര്‍ജനം മുന്നില്‍ കണ്ടാണ് ആയുര്‍വേദത്തില്‍ ദിനചര്യയും ഋതുചര്യയും സുഖചികിത്സയും ചിട്ടപ്പെടുത്തിയിട്ടുള്ളത്.


സുഖചികിത്സ

അനുഭവ സമ്പത്തുള്ള ആയുര്‍വേദ ആചാര്യന്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സുഖചികിത്സ വര്‍ഷം മുഴുവനും ഉന്മേഷം പ്രദാനം ചെയ്യുന്നു. പഥ്യം നിര്‍ബന്ധമായും പാലിക്കണം. ഉച്ചത്തിലുള്ള സംസാരം, ക്ഷോഭം, വിരുദ്ധാഹാരം, ലൈംഗികബന്ധം എന്നിവപോലും അനുവദനീയമല്ല. സുഖചികിത്സ നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

ഋതുക്കള്‍ മാറിവരുമ്പോള്‍ കാലാവസ്ഥയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതില്‍ നിന്നാണ് സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം. കര്‍ക്കിടകം മുതല്‍ കന്നി പകുതി വരെ സുഖചികിത്സ നടത്താം. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖചികിത്സ നടത്താറില്ല.


സാധാരണയായി ഏഴ്/പതിനാല്/ഇരുപത്തിയൊന്ന് ദിവസങ്ങള്‍ ആണ് സുഖചികിത്സയ്ക്കു വേണ്ടിവരുന്ന കാലഘട്ടം. തിരക്കുപിടിച്ച് രണ്ടും മൂന്നും ദിവസംകൊണ്ട് ചികിത്സ ചെയ്തു തീര്‍ക്കുന്നവരുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സുഖചികിത്സയുടെ ഭാഗമായി വരുന്നില്ലെങ്കിലും പിഴിച്ചില്‍, ധാര, ഉഴിച്ചല്‍, കിഴി, ശിരോവസ്തി തുടങ്ങിയ കേരളത്തിന്റെ സംസ്‌കാരവുമായി ബന്ധമുള്ള കേരളീയ ചികിത്സകളും ഇതോടൊപ്പം ചെയ്തുവരാറുണ്ട്. വിദഗ്ധനായ ഒരു ആയുര്‍വേദ ചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ.


തേച്ചുകുളി

കര്‍ക്കിടകത്തില്‍ തേച്ചുകുളിക്ക് വലിയ പ്രാധാന്യമുണ്ട്. സുഗന്ധ തൈലം, ഔഷധങ്ങള്‍, എന്നിവ ചേര്‍ത്തു കാച്ചിയ എണ്ണ നെറുക മുതല്‍ കാലിനടിയില്‍ വരെ തേച്ചുപിടിപ്പിക്കണം. ഇത് ക്ഷീണം അകറ്റി, ബലം വര്‍ദ്ധിപ്പിച്ച് ദേഹം പുഷ്ടിപ്പെടുത്തുന്നു. ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കാം. പക്ഷേ തല ചൂടുവെള്ളത്തില്‍ കഴുകരുത്. ഇവകൂടാതെ പിഴിച്ചില്‍, ധാര, ഉഴിച്ചില്‍, കിഴി, ശിരോവസ്തി, പഞ്ചകര്‍മ്മ തുടങ്ങിയവയെല്ലാം കര്‍ക്കിടക ചികിത്സയില്‍ പ്രാധാന്യമുള്ളതാണ്. രക്തയോട്ടം കൂട്ടാനും ഉണര്‍വ്വുണ്ടാകാനും ശരീരബലം വര്‍ദ്ധിപ്പിക്കുവാനും ഇത് നല്ലതാണ്. ആരോഗ്യരക്ഷയ്ക്ക് അത്യന്തം മേന്‍മയേറിയ കര്‍ക്കിടക ചികിത്സ ശരീര ദൃഢത മാത്രമല്ല മനസിന്റെ പ്രസരിപ്പും പ്രസന്നതയും വീണ്ടെടുത്ത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സൗഖ്യമേകുകയും ചെയ്യും.
ഔഷധക്കഞ്ഞി
കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞിക്കാണ്. പച്ചിലമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതില്‍ പൊടിയരിയിട്ടു വേവിച്ചുണ്ടാക്കുന്ന മരുന്നുകഞ്ഞിയാണ് ഈ സമയത്ത് ഉത്തമം. കീഴാര്‍നെല്ലി, നിലപ്പന, തഴുതാമ, കറുക, തിരുതാളി, തൊട്ടാവാടി ഇവയെല്ലാം മരുന്നുകഞ്ഞിക്ക് ഉപയോഗിക്കാറുണ്ട്.

മരുന്നുകഞ്ഞി സുഖചികിത്സയുടെ ഭാഗമായല്ലാതെയും സേവിക്കാം. തഴുതാമക്കഷായത്തിലും ഞെരിഞ്ഞില്‍ക്കഷായത്തിലും കഞ്ഞി വേവിക്കാറുണ്ട്.


വാതരോഗങ്ങള്‍ക്കും പിത്താശയരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കും ഉലുവക്കഞ്ഞി നല്ലതാണ്. പത്തു ദിവസം വരെ മരുന്നു കഞ്ഞി സേവിക്കാം. വാതം, പിത്തം, വായു, വിശപ്പില്ലായ്മ, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം മരുന്നു കഞ്ഞി സിദ്ധൗഷധമാണ്.


മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധക്കഞ്ഞി. മഴക്കാലത്ത് പൊതുവെ "അഗ്‌നിദീപ്തി" കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടകക്കഞ്ഞിയുടെ ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

രാമായണ മാസാചാരണം,

രാമായണ മാസാചാരണം


 ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!


വിണ്ടും ഒരു കര്‍ക്കിടക മാസം കു‌ടി
---------------------------------------
കര്‍ക്കിടകം - വറുതിപിടിമുറുക്കുന്ന ആടി മാസം - ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.

രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം.

കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം. കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച്‌ വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത്‌ എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത്‌ തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.

കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്. കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.

കൊടും വേനലില്‍ നിന്ന് പെട്ടന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ പോവുന്നു. അതുകൊണ്ട് വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖ ചികിത്സ പ്രസക്തമാവുന്നത്.

കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ ശാന്തിമന്ത്രം.ആയുര്‍ വേദത്തിന്‍റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കിടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍ വേദത്തില്‍ വിസര്‍ഗ്ഗ കാലമായാണ് കണക്കാക്കുന്നത്. സൂര്യന്‍ തന്‍റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം. അതുകൊണ്ട് ഇക്കാലത്തു വേണം ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍ .

=---==-=-=--==--=-=-==-=-=--=-=-==-=-==

വീണ്ടും ഒരു രാമായയണ മാസം കൂടി വരവായി , ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാൽമീകീ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം.ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം. "മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.എല്ലവര്‍ക്കും ഈ പുണ്യമാസ അനുഗ്രഹം ഉണ്ടാവട്ടെ
=---==-=-=--==--=-=-==-=-=--=-=-==-=-==
കൊല്ലവര്‍ഷം ചിങ്ങം ഒന്നാം തിയ്യതി ആരംഭിച്ച് കര്‍ക്കടകം 30 തിയ്യതിയാണ് അവസാനിക്കുന്നത്. മീനചൂട് കഴിഞ്ഞ് വരുന്ന ഇടവപ്പാതിയിലെ കാലവര്‍ഷത്തെ എല്ലാവരും ആദരിക്കുമെങ്കിലും അതിന്റെ പ്രശ്‌നങ്ങള്‍ പലപ്പോഴും വിഷമങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള വര്‍ഷകാലത്തിന്റെ വിഷമങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി കര്‍ക്കിടകത്തില്‍ കൃഷിക്കാര്‍ക്കും മറ്റും ജോലിക്ക് പോവാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് കര്‍ക്കടകമാസത്തെ പഞ്ഞമാസം എന്ന് വിളിക്കുന്നത്. അങ്ങനെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേട്ടയാടുന്ന കര്‍ക്കടക മാസത്തില്‍ മാനസികമായ സ്വസ്ഥ്യത്തിനും ഈശ്വരസാധനയിലൂടെ ശുഭാപ്ത വിശ്വാസം സൃഷ്ടിക്കുവാനും ആണ് നാം രാമായണം പാരയണം ചെയ്യുന്നത്.

മിഥുനമാസത്തിന്റെ അവസാനത്തിലാണ് കര്‍ക്കടക സംക്രാന്തി ആചരിക്കുന്നത്. നമ്മുടെ വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ചേട്ടയെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കുന്നു. ഈ ആചാരം എല്ലാ ഗൃഹങ്ങളിലും .മുഖമുദ്രയാണ്. തുടര്‍ന്ന് നടത്തുന്ന ഭക്തിപാരായണമാണ് രാമായണ വായന.
കര്‍ക്കടക മാസത്തില്‍ ആഴ്ചയില്‍ 2 ദിവസമെങ്കിലും (ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും) ഇലക്കറികള്‍ കൊണ്ടുമാത്രം കറിയും ഉപ്പേരിയും ഉണ്ടാക്കി കഴിക്കുന്നത് നമ്മുടെ നാട്ടിലെ പഴയ കര്‍ക്കടകമാസ ആചാരമാണ്. ത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമായ കാര്യമാണ്. ഇതില്‍ കര്‍ക്കടകമാസത്തില്‍ നാം പ്രത്യേക സ്ഥാനം തന്നെ നല്‍കിയിട്ടുണ്ട്. ചികിത്സയ്ക്ക് പറ്റിയ മാസമാണ് കര്‍ക്കടക മാസം എന്ന് പൊതുവെ അംഗകരിക്കപ്പെട്ടിട്ടുണ്ട്. ധാരാളം വിറ്റാമിന്‍ അടങ്ങിയ തവിടപ്പം ഈ മാസത്തില്‍ കഴിക്കാറുണ്ട്. ഇത്തരം ചികിത്സകളുടെ കൂടെ ധ്യാനവും യോഗയും അഭ്യസിക്കാറുണ്ട്. ”കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു” എന്നാണ് പഴമൊഴി. കര്‍ക്കിടക മാസം ദുരിതങ്ങളുടെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും മാസമായി നാം പണ്ടുമുതല്‍ വിശ്വസിച്ചുവരുന്നു.

പാലാഴി മഥന സമയത്ത് അമൃതകുംഭവുമായി ഉയര്‍ന്നുവന്ന വിഷ്ണു തേജസ്സായ ധന്വന്തരി ഭഗവാന്‍ ദേവന്മാര്‍ക്ക് അമരത്വം ലഭിക്കാനായി അമൃതം നല്‍കി. ദേവന്മാര്‍ അമൃതം സേവിച്ച ദിനത്തിന്റെ ഓര്‍മ്മയില്‍ നാം കര്‍ക്കിടക മാസത്തില്‍ വിശേഷാല്‍ ഔഷധ കൂട്ടുകളാല്‍ മരുന്ന് തയ്യാറാക്കി വിഷ്ണു ഭഗവാന് നിവേദിച്ച് അത് സേവിക്കുന്നു. പ്രസ്തുത ഔഷധ സേവ ആയുരാരോഗ്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സര്‍വ്വ ദേവപ്രീതിയും ഉണ്ടാകുമെന്ന് പൂര്‍വ്വസൂരികള്‍ പറയുന്നു. കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം, ക്ഷേത്രദര്‍ശനം, ഔഷധസേവ, നാമപാരായണം മുതലായവയിലൂടെ നാം മോക്ഷപ്രാപ്തി കൈവരിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. കര്‍ക്കിടകം ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നാളുകളായാണ് കരുതപ്പെടുന്നത്. ദാരിദ്ര്യവും രോഗങ്ങളും മരണങ്ങളും കൂടുതലായി കാണപ്പെടുന്ന കര്‍ക്കിടകത്തിലാണ് രാമായണ മാസം ആചരിക്കപ്പെടുന്നത്. നാം അനുഭവിക്കുന്ന അദ്ധ്യാത്മികവും അധിഭൗതികവും അധിദൈവികവുമായ ദുഖങ്ങള്‍ക്ക് കാരണം വ്യക്തിയിലും സമൂഹത്തിലും സംഭവിക്കുന്ന ധര്‍മ്മലോപമാണെന്നും ധര്‍മ്മാചരണത്തിലൂടെ മാത്രമേ ശാശ്വത ദുഃഖവിമുക്തി സംഭവിക്കുകയുള്ളൂ എന്നും ആദ്ധ്യാത്മിക ആചാര്യന്മാരും ശാസ്ത്രങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ധര്‍മ്മ മൂര്‍ത്തിയായ രാമന്റെ കഥയായ രാമായണം പാരായണം ചെയ്ത് ധര്‍മ്മതത്വങ്ങള്‍ ഉള്‍ക്കൊണ്ട് ധര്‍മ്മപരരായിത്തീരുവാന്‍ നാം കര്‍ക്കിടകമാസം തെരഞ്ഞെടുത്തതും

വൈദ്യശാസ്ത്രത്തിന്റെ ദേവതയാണ് ധന്വന്തരി മൂര്‍ത്തി. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ ധന്വന്തരിമൂര്‍ത്തി പാലാഴിമഥനത്തിന്റെ അന്ത്യത്തില്‍ ദേവന്മാരുടെ ജരാനരകള്‍ മാറ്റുവാനുള്ള അമൃതകുംഭവുമായി പാലാഴിയില്‍നിന്നും ഉയര്‍ന്നുവന്നു എന്നാണ് ഐതിഹ്യം. ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളിലൂടെ സര്‍വ്വ വ്യാധി പ്രശമനത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ധന്വന്തരി ഹോമം ശാസ്ത്രങ്ങളാല്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. നൂറ്റിയെട്ട് ദുര്‍ലഭങ്ങളും ഔഷധവീര്യമാര്‍ന്നവയുമായ സസ്യങ്ങള്‍ ഹോമിക്കപ്പെടുന്ന ഈ സവിശേഷ ഹോമത്താല്‍ ചുറ്റപാടുമുള്ള പ്രദേശമാകെ രോഗാണുവിമുക്തമാക്കപ്പെടുന്നു. ഹോമധൂമം ശ്വസിക്കുന്നത് സര്‍വ്വരോഗ സംഹാരിയായ ഔഷധസേവയ്ക്ക് തുല്യമാണെന്ന് പറയപ്പെടുന്നു.

ഇതിന്റെയെല്ലാം ഒരു കാതലായ ഒരു ഭാഗമാണ് രാമായണ പാരായണം. ജ്യോതിശാസ്ത്രമനുസരിച്ച് കര്‍ക്കടകം ചികിത്സയ്ക്ക് പറ്റിയ മാസമാണ് കാരണം ഔഷധാരനായ ചന്ദ്രന്റെ സ്വക്ഷേത്രം കര്‍ക്കടകം എന്നതാണ് ഇതിന്റെ കാരണം. മേല്‍പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ ഈ ദുര്‍ഘട സമയത്തെ ധ്യാനത്തിന്റെയും ഭക്തിയുടെയും മാസമായി നാം വളരെക്കാലമായി അംഗകരിച്ചിട്ടുണ്ട്. അതനുസരിച്ച് നാം നടത്തുന്ന പല ആചാരങ്ങളും ഇതാണ് കാണിക്കുന്നത്. അതില്‍ പ്രധാനമായത് കര്‍ക്കടകത്തില്‍ അമാവാസി വ്രതം അനുഷ്ഠിക്കുന്നതും വായുബലി നടത്തുന്നതും പഞ്ചമഹായജ്ഞങ്ങളില്‍ ബ്രഹ്മയജ്ഞം, ദേവയജ്ഞം. പിതൃയജ്ഞം, ഭൂതയജ്ഞം, മനുഷ്യയജ്ഞം എന്നിവ നടത്തുന്നു. കര്‍ഷകരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതിനാണ് നാം ഇല്ലംനിറ നടത്താറുള്ളത്. ഔഷധസേവയുടെ ഭാഗമായി മുക്കുടി സേവിക്കലും കര്‍ക്കടക കഞ്ഞി കഴിക്കലും എല്ലാംതന്നെ കര്‍ക്കടകമാസത്തില്‍ നടത്തുന്ന ആചാരങ്ങളാണ്. ഇതില്‍ മാനസികാരോഗ്യത്തിനും ഏറ്റവും അത്യാവശ്യമാണ് രാമായണ പാരായണം.

രാമായണം ദേവസാരമാണ്. രാമായണത്തിലെ -ര- എന്ന ശബ്ദം പ്രതിനിധാനം ചെയ്യുന്നത് ഋഗ്വേദത്വത്തെയാണ്. -മ- സ്വാമത്തേയും -യ- യജുര്‍വേദത്തെയും -ണ-അഥര്‍വ്വവേദത്തെയും പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടാണ് വേദസാരമാണ് -ചതുര്‍വേദസാരമാണ് രാമായണം എന്ന് പറയുന്നത്. അയോധ്യാധിപതനായ ദശരഥന്റെ മൂത്തപുത്രന്‍ ശ്രീരാമന്റെ ജീവിത കഥ നാരദന്റെ ഉപദേശപ്രകാരമാണ് വാല്മീകി രാമായണം രചിച്ചത്.

=---==-=-=--==--=-=-==-=-=--=-=-==-=-==
സുഖചികിത്സയും ഔഷധക്കഞ്ഞിയും; എന്ത് ? എന്തിന് ? എങ്ങനെ ?

പഞ്ഞക്കര്‍ക്കിടകം, കള്ളക്കര്‍ക്കിടകം എന്നൊക്കെയാണ് കര്‍ക്കിടകത്തെ പഴമക്കാര്‍ വിളിച്ചിരുന്നത്. എങ്കിലും രാമായണ മാസമായ കര്‍ക്കിടകത്തിന് അതിന്റേതായ പവിത്രതയും ആത്മചൈതന്യവുമുണ്ട്.

പ്രകൃതിയും ഈശ്വരനും തമ്മില്‍ താദാത്മ്യം പ്രാപിച്ചുണ്ടാകുന്ന പുണ്യമാണ് കര്‍ക്കിടകത്തിന്റെ രാപകലുകള്‍ സമ്മാനിക്കുന്നത്. രാമായണപാരായണത്തിന്റെ ധന്യത പകലിരവുകളെ ഭക്തിസാന്ദ്രമാക്കുന്നു. പ്രകൃതിയാവട്ടെ എങ്ങും പച്ചപിടിച്ച് തളിരണിഞ്ഞും കാണപ്പെടുന്നു. തളിരിലകളുടെ മൃദുലതയാണ് കര്‍ക്കിടകത്തിന്റെ പ്രത്യേകത.

ഋതുക്കള്‍ മാറി വരുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍, കര്‍ക്കിടകത്തിന് മാത്രമായുള്ള ഋതുചര്യകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. കര്‍ക്കിടകം ആരോഗ്യ സംരക്ഷണത്തിന് ഉത്തമ കാലമാണെന്നാണ് പൈതൃകമായി കണക്കാക്കപ്പെടുന്നത്. സുഖചികിത്സയും എണ്ണപുരട്ടിയുള്ള കുളിയും ഉഴിച്ചിലും മരുന്നുകഞ്ഞിയുമെല്ലാം ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

കൃഷികൊണ്ട് മാത്രം ജീവിച്ചിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു നമുക്ക്. പാടം ഒരുക്കല്‍ മുതല്‍ കൊയ്ത്തും മെതിയുമെല്ലാം ഉള്‍പ്പെടുന്ന അത്യധ്വാനമുള്ള പണികള്‍ക്ക് ഒരു അവസാനമുണ്ടാകുന്നത് ഏതാണ്ട് കര്‍ക്കിടകത്തോടെയാണ്. ഇടവം വരെയുള്ള തുടര്‍ച്ചയായ ദേഹാധ്വാനത്തിനു ശേഷം ഐശ്വര്യപൂര്‍ണമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് ഇത്തിരി വിശ്രമം. ശരീരത്തെയും മനസിനെയും ഒന്നു പാകമാക്കിയെടുക്കല്‍. സുഖ ചികിത്സയുടെയും മരുന്നുകഞ്ഞിയുടെയും പഴയകാല പ്രസക്തി ഇതായിരുന്നു.

കാര്‍ഷിക സംസ്‌കൃതിയുടെ കാലഘട്ടം ഏതാണ്ട് അവസാനിച്ചെങ്കിലും വിശ്രമമില്ലാത്ത പല ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്ന പുതിയ തലമുറയും കര്‍ക്കിടകകാലത്തെ ചിട്ടകള്‍ ഏറെക്കുറേ അനുവര്‍ത്തിക്കേണ്ടതാണ്. ആയൂര്‍വേദത്തോട് വിദേശികള്‍ കാട്ടിയ താല്പര്യം നമ്മുടെ നാട്ടുകാരും തിരിച്ചറിഞ്ഞ് കര്‍ക്കിടകത്തില്‍ സുഖചികിത്‌സാകേന്ദ്രങ്ങളില്‍ ധാരാളമായി എത്തുന്നു.

വിശ്വസനീയ കേന്ദ്രങ്ങളും കളളനാണയങ്ങളും ഈ രംഗത്തുളളതിനാല്‍ മത്സരം വര്‍ധിക്കാറുമുണ്ട്. അതിനാല്‍ കര്‍ക്കിടകം ആയുര്‍വേദ ചികിത്‌സാ കേന്ദ്രങ്ങള്‍ക്ക് പഞ്ഞകാലമല്ല, മറിച്ച് കൊയ്ത്തുകാലമാണ്. നമുക്ക് കര്‍ക്കിടകത്തിലെ നന്മയുളള ചികിത്‌സയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കാം. അതാകും ആരോഗ്യത്തിന് ഗുണപ്രദം.

രോഗമില്ലാത്ത അവസ്ഥയ്ക്കാണ് ആരോഗ്യം എന്നു പറയുന്നത്. ആരോഗ്യം ശരീരത്തിന്റെ ശുദ്ധി മാത്രമല്ല, മനസ്സിന്റെ പ്രസന്നത കൂടിയാണ്. ശരീരത്തിന്റെ കോശങ്ങള്‍ അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം പുതിയവ ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രക്രിയ അനസ്യൂതം തുടരുന്നതിനാല്‍ ശരീരകോശങ്ങളില്‍ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടും. രോഗാവസ്ഥമൂലവും മാലിന്യം ഉണ്ടാവാം. ഈ മാലിന്യങ്ങള്‍ ശരീരത്തിന്റെ സ്വഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. ശരീരകോശങ്ങളെ ഇത്തരം മാലിന്യങ്ങളില്‍ നിന്ന് മുക്തമായി നിലനിര്‍ത്തേണ്ടത് ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ഈ മാലിന്യനിര്‍മ്മാര്‍ജനം മുന്നില്‍ കണ്ടാണ് ആയുര്‍വേദത്തില്‍ ദിനചര്യയും ഋതുചര്യയും സുഖചികിത്സയും ചിട്ടപ്പെടുത്തിയിട്ടുള്ളത്.

സുഖചികിത്സ
അനുഭവ സമ്പത്തുള്ള ആയുര്‍വേദ ആചാര്യന്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സുഖചികിത്സ വര്‍ഷം മുഴുവനും ഉന്മേഷം പ്രദാനം ചെയ്യുന്നു. പഥ്യം നിര്‍ബന്ധമായും പാലിക്കണം. ഉച്ചത്തിലുള്ള സംസാരം, ക്ഷോഭം, വിരുദ്ധാഹാരം, ലൈംഗികബന്ധം എന്നിവപോലും അനുവദനീയമല്ല. സുഖചികിത്സ നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

ഋതുക്കള്‍ മാറിവരുമ്പോള്‍ കാലാവസ്ഥയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതില്‍ നിന്നാണ് സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം. കര്‍ക്കിടകം മുതല്‍ കന്നി പകുതി വരെ സുഖചികിത്സ നടത്താം. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖചികിത്സ നടത്താറില്ല.

സാധാരണയായി ഏഴ്/പതിനാല്/ഇരുപത്തിയൊന്ന് ദിവസങ്ങള്‍ ആണ് സുഖചികിത്സയ്ക്കു വേണ്ടിവരുന്ന കാലഘട്ടം. തിരക്കുപിടിച്ച് രണ്ടും മൂന്നും ദിവസംകൊണ്ട് ചികിത്സ ചെയ്തു തീര്‍ക്കുന്നവരുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സുഖചികിത്സയുടെ ഭാഗമായി വരുന്നില്ലെങ്കിലും പിഴിച്ചില്‍, ധാര, ഉഴിച്ചല്‍, കിഴി, ശിരോവസ്തി തുടങ്ങിയ കേരളത്തിന്റെ സംസ്‌കാരവുമായി ബന്ധമുള്ള കേരളീയ ചികിത്സകളും ഇതോടൊപ്പം ചെയ്തുവരാറുണ്ട്. വിദഗ്ധനായ ഒരു ആയുര്‍വേദ ചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ.

തേച്ചുകുളി
കര്‍ക്കിടകത്തില്‍ തേച്ചുകുളിക്ക് വലിയ പ്രാധാന്യമുണ്ട്. സുഗന്ധ തൈലം, ഔഷധങ്ങള്‍, എന്നിവ ചേര്‍ത്തു കാച്ചിയ എണ്ണ നെറുക മുതല്‍ കാലിനടിയില്‍ വരെ തേച്ചുപിടിപ്പിക്കണം. ഇത് ക്ഷീണം അകറ്റി, ബലം വര്‍ദ്ധിപ്പിച്ച് ദേഹം പുഷ്ടിപ്പെടുത്തുന്നു. ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കാം. പക്ഷേ തല ചൂടുവെള്ളത്തില്‍ കഴുകരുത്. ഇവകൂടാതെ പിഴിച്ചില്‍, ധാര, ഉഴിച്ചില്‍, കിഴി, ശിരോവസ്തി, പഞ്ചകര്‍മ്മ തുടങ്ങിയവയെല്ലാം കര്‍ക്കിടക ചികിത്സയില്‍ പ്രാധാന്യമുള്ളതാണ്. രക്തയോട്ടം കൂട്ടാനും ഉണര്‍വ്വുണ്ടാകാനും ശരീരബലം വര്‍ദ്ധിപ്പിക്കുവാനും ഇത് നല്ലതാണ്. ആരോഗ്യരക്ഷയ്ക്ക് അത്യന്തം മേന്‍മയേറിയ കര്‍ക്കിടക ചികിത്സ ശരീര ദൃഢത മാത്രമല്ല മനസിന്റെ പ്രസരിപ്പും പ്രസന്നതയും വീണ്ടെടുത്ത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സൗഖ്യമേകുകയും ചെയ്യും.

ഔഷധക്കഞ്ഞി
കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞിക്കാണ്. പച്ചിലമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതില്‍ പൊടിയരിയിട്ടു വേവിച്ചുണ്ടാക്കുന്ന മരുന്നുകഞ്ഞിയാണ് ഈ സമയത്ത് ഉത്തമം. കീഴാര്‍നെല്ലി, നിലപ്പന, തഴുതാമ, കറുക, തിരുതാളി, തൊട്ടാവാടി ഇവയെല്ലാം മരുന്നുകഞ്ഞിക്ക് ഉപയോഗിക്കാറുണ്ട്.

മരുന്നുകഞ്ഞി സുഖചികിത്സയുടെ ഭാഗമായല്ലാതെയും സേവിക്കാം. തഴുതാമക്കഷായത്തിലും ഞെരിഞ്ഞില്‍ക്കഷായത്തിലും കഞ്ഞി വേവിക്കാറുണ്ട്.

വാതരോഗങ്ങള്‍ക്കും പിത്താശയരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കും ഉലുവക്കഞ്ഞി നല്ലതാണ്. പത്തു ദിവസം വരെ മരുന്നു കഞ്ഞി സേവിക്കാം. വാതം, പിത്തം, വായു, വിശപ്പില്ലായ്മ, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം മരുന്നു കഞ്ഞി സിദ്ധൗഷധമാണ്.

മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധക്കഞ്ഞി. മഴക്കാലത്ത് പൊതുവെ "അഗ്‌നിദീപ്തി" കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടകക്കഞ്ഞിയുടെ ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.